തിരുവനന്തപുരം: മുൻമന്ത്രി വി.എസ്. ശിവകുമാർ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന കേസ് പത്തംഗ സംഘം അന്വേഷിക്കും. ഡിവൈഎസ്പി അനിൽ കുമാറിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. എസ്പി വി.എസ്. അജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
വി.എസ്.ശിവകുമാർ, ശിവകുമാറിന്റെ ഡ്രൈവർ ഷൈജു ഹരൻ, എം. രാജേന്ദ്രൻ, അഡ്വ. എൻ.എസ്. ഹരികുമാർ എന്നിവരാണു കേസിലെ പ്രതികൾ. 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ പേഴ്സണൽ സ്റ്റാഫിന്റെയും സുഹൃത്തുക്കളുടെയും പേരിൽ വി.എസ്.ശിവകുമാർ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് വിജിലൻസിന്റെ ആരോപണം.
വി.എസ്.ശിവകുമാർ, ശിവകുമാറിന്റെ ഡ്രൈവർ ഷൈജു ഹരൻ, എം. രാജേന്ദ്രൻ, അഡ്വ. എൻ.എസ്. ഹരികുമാർ എന്നിവരാണു കേസിലെ പ്രതികൾ. 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ പേഴ്സണൽ സ്റ്റാഫിന്റെയും സുഹൃത്തുക്കളുടെയും പേരിൽ വി.എസ്.ശിവകുമാർ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് വിജിലൻസിന്റെ ആരോപണം.