തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂര മർദനം. ജാർഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെയാണ് മുക്കോല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുരേഷ് മർദിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മുക്കോല ഓട്ടോ സ്റ്റാൻഡിന് സമീപത്തെ മൊബൈൽ റീചാർജ് കടയിലെത്തിയതായിരുന്നു ഗൗതം മണ്ഡൽ. ഇതിനിടെയായിരന്നു സുരേഷ് ഗൗതമിനെ മർദിച്ചത്. ആധാർ അടക്കമുള്ള രേഖകൾ ചോദിച്ച് ഇയാൾ ഗൗതമിന്റെ മുഖത്ത് തുടർച്ചയായി അടിക്കുകയായിരുന്നു. രേഖകളും സുരേഷ് ഗൗതമിൽനിന്നു പിടിച്ചുവാങ്ങി.
അതേസമയം പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്നും ഗൗതം പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളിൽ അക്രമത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
മുക്കോല ഓട്ടോ സ്റ്റാൻഡിന് സമീപത്തെ മൊബൈൽ റീചാർജ് കടയിലെത്തിയതായിരുന്നു ഗൗതം മണ്ഡൽ. ഇതിനിടെയായിരന്നു സുരേഷ് ഗൗതമിനെ മർദിച്ചത്. ആധാർ അടക്കമുള്ള രേഖകൾ ചോദിച്ച് ഇയാൾ ഗൗതമിന്റെ മുഖത്ത് തുടർച്ചയായി അടിക്കുകയായിരുന്നു. രേഖകളും സുരേഷ് ഗൗതമിൽനിന്നു പിടിച്ചുവാങ്ങി.
അതേസമയം പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്നും ഗൗതം പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളിൽ അക്രമത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.