+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്‍റെ താമസം ഐടിസി മൗര്യയിലെ ചാണക്യ സ്യൂട്ടിൽ; ത്രീ-ലെയർ സുരക്ഷ

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സംഘവും താമസിക്കുന്നതു ഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിൽ. ഹോട്ടലിലെ 438 മുറികളും ട്രംപ
ട്രംപിന്‍റെ താമസം ഐടിസി മൗര്യയിലെ ചാണക്യ സ്യൂട്ടിൽ; ത്രീ-ലെയർ സുരക്ഷ
ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സംഘവും താമസിക്കുന്നതു ഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിൽ. ഹോട്ടലിലെ 438 മുറികളും ട്രംപിന്‍റെ സന്ദർശനത്തിനു മുന്നോടിയായി ബുക്ക് ചെയ്തുകഴിഞ്ഞു.

ഹോട്ടലിന്‍റെ 14-ാം നിലയിലെ ചാണക്യ സ്യൂട്ടിലാണ് ട്രംപ് താമസിക്കുന്നത്. എട്ടു ലക്ഷം രൂപയാണ് ഈ സ്യൂട്ടിൽ ഒരു രാത്രിയുടെ ചെലവ്. ഈ സ്യൂട്ട് ഇപ്പോൾതന്നെ ട്രംപിന്‍റെയും ഭാര്യ മെലാനിയയുടെയും ചിത്രങ്ങൾകൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. ട്രംപിന്‍റെ മകൾ ഇവാങ്കയും മരുമകൻ ജാർദ് കുഷ്നറും ഈ ഹോട്ടലിൽതന്നെയാണു താമസിക്കുന്നത്.

ട്രംപും സംഘവും താമസിക്കുന്നതിനാൽ പുറത്തുനിന്നുള്ളവരെ അതിഥികളായി സ്വീകരിക്കാൻ ഹോട്ടലിന് അനുവാദമില്ല. ത്രീ-ലെയർ സുരക്ഷയാണ് നിലവിൽ ഹോട്ടലിന് ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ചുമതല യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കാണ്. ഡൽഹി പോലീസിന്‍റെ വക സംരക്ഷണം വേറെയും. യൂണിഫോമിലുള്ള പോലീസുകാർ ഹോട്ടലിന്‍റെ എല്ലാ നിലയിലും റോന്ത് ചുറ്റുന്നുണ്ട്. കൂടാതെ, യുഎസ് എംബസി ഉദ്യോഗസ്ഥരും ഹോട്ടലിലുണ്ട്.

സ്വർണത്തളികയിലും വെള്ളിപ്പാത്രങ്ങളിലുമാണ് ട്രംപിനും കുടുംബത്തിനും ഭക്ഷണം നൽകുന്നത്. ഇതിനായുള്ള തളികകൾ രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ഡൽഹിയിൽ എത്തിച്ചു. അരുണ്‍ പാബുവാൾ എന്നയാളാണു വിശേഷപ്പെട്ട പാത്രങ്ങൾ രൂപകൽപന ചെയ്തു നിർമിച്ചിരിക്കുന്നത്.

മൂന്നാഴ്ചകൊണ്ട് നിർമിച്ച ട്രംപ് കളക്ഷൻ എന്നു പേരിട്ടിരിക്കുന്ന പാത്രങ്ങൾ, ട്രംപ് ഡൽഹിയിൽ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു കരുതപ്പെടുന്നത്. ചെന്പിലും ഓടിലും നിർമിക്കുന്ന പാത്രങ്ങളിൽ സ്വർണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർക്കുകയാണു ചെയ്യുന്നത്. മുൻ പ്രസിഡന്‍റ് ഒബാമ ഇന്ത്യ സന്ദർശിച്ച 2010, 2015 വർഷങ്ങളിലും പാബുവാളാണ് പ്രത്യേക പാത്രങ്ങൾ നിർമിച്ചത്.
More in Latest News :