ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ വീണ്ടും റോഡ് ഉപരോധിച്ച് പ്രതിഷേധം. നൂറുകണക്കിന് സ്ത്രീകളാണ് വടക്ക് കിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിൽ റോഡ് ഉപരോധിച്ച് ശനിയാഴ്ച രാത്രി മുതൽ പ്രതിഷേധ സമരം നടത്തുന്നത്.
സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പ്രതിഷേധക്കാർ പിന്തുണ നൽകി. സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദ്.
ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപമാണ് സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സമരത്തെ തുടർന്നു പ്രദേശത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചു.
സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പ്രതിഷേധക്കാർ പിന്തുണ നൽകി. സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദ്.
ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപമാണ് സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സമരത്തെ തുടർന്നു പ്രദേശത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചു.