തിരുവനന്തപുരം: പോലീസിൽനിന്നു കാണാതായ വെടിയുണ്ടകൾ ഉദ്യോഗസ്ഥർ വിറ്റ് കാശാക്കിയെന്നു സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഇക്കാര്യം സംബന്ധിച്ച സൂചന ലഭിക്കുന്നത്. 12061 വെടിയുണ്ടകൾ നഷ്ടമായെന്ന സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് അന്വേഷണം.
ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് വെടിയുണ്ടകൾ കൂട്ടത്തോടെ നഷ്ടമായതല്ലെന്നും 1996 മുതൽ 2018 വരെയുള്ള വർഷങ്ങൾക്കിടയിൽ തുടർച്ചയായി നഷ്ടപ്പെട്ടതായും അറിയിച്ച് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. 1996 മുതൽ 2018 വരെയുള്ള വർഷങ്ങൾക്കിടയിൽ തുടർച്ചയായി നഷ്ടപ്പെട്ടതായും അറിയിക്കും.
1997-നു മുന്പുതന്നെ വെടിയുണ്ടയുടെ പുറംചട്ട ഉരുക്കി മുദ്ര നിർമിച്ചെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. മുദ്ര കൂടാതെ കലം, പാത്രം തുടങ്ങിയവയും നിർമിച്ചതായി സംശയമുണ്ട്. ഇക്കാര്യം സംബന്ധിച്ചു സ്ഥിരീകരണമില്ല. ഇതിനൊപ്പം ക്യാന്പിലെ ചില ഉദ്യോഗസ്ഥർ വെടിയുണ്ടയുടെ പുറംചട്ട (കാട്രിജ്) അനധികൃതമായി കൈവശപ്പെടുത്തി വിറ്റിരുന്നതായും സൂചന ലഭിച്ചു.
ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് വെടിയുണ്ടകൾ കൂട്ടത്തോടെ നഷ്ടമായതല്ലെന്നും 1996 മുതൽ 2018 വരെയുള്ള വർഷങ്ങൾക്കിടയിൽ തുടർച്ചയായി നഷ്ടപ്പെട്ടതായും അറിയിച്ച് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. 1996 മുതൽ 2018 വരെയുള്ള വർഷങ്ങൾക്കിടയിൽ തുടർച്ചയായി നഷ്ടപ്പെട്ടതായും അറിയിക്കും.
1997-നു മുന്പുതന്നെ വെടിയുണ്ടയുടെ പുറംചട്ട ഉരുക്കി മുദ്ര നിർമിച്ചെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. മുദ്ര കൂടാതെ കലം, പാത്രം തുടങ്ങിയവയും നിർമിച്ചതായി സംശയമുണ്ട്. ഇക്കാര്യം സംബന്ധിച്ചു സ്ഥിരീകരണമില്ല. ഇതിനൊപ്പം ക്യാന്പിലെ ചില ഉദ്യോഗസ്ഥർ വെടിയുണ്ടയുടെ പുറംചട്ട (കാട്രിജ്) അനധികൃതമായി കൈവശപ്പെടുത്തി വിറ്റിരുന്നതായും സൂചന ലഭിച്ചു.