ലക്നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ 3600 ടണ്‍ സ്വർണം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). അത്തരത്തിൽ ഒരു കണ്ടെത്തലും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്നും ഉത്തർപ്രദേശ് മൈനിംഗ് വകുപ്പാണ് റിപ്പോർട്ട് നൽകിയതെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
സ്വർണനിക്ഷേപത്തിന്റെ വിഭാഗത്തിൽ പെടുത്താവുന്ന 52,806.25 ടണ്ണോളം അയിരിന്റെ സാന്നിധ്യം ഈ പ്രദേശത്തുണ്ട്. എന്നാൽ അവിടുത്തെ ഒരു ടണ്ണിൽനിന്ന് 3.03 ഗ്രാം സ്വർണമാണു വേർതിരിച്ചെടുക്കാൻ സാധിക്കുക. അങ്ങനെയാണെങ്കിൽ തന്നെ ഈ പ്രദേശത്തെ അയിരിൽനിന്ന് വേർതിരിച്ചെടുക്കാൻ സാധിക്കുന്നത് വെറും 160 കിലോ സ്വർണം മാത്രമാണ്. വാർത്തകളിൽ പ്രത്യക്ഷപ്പെട്ട മൂവായിരം ടണ്ണിന്റെ അവകാശവാദം തെറ്റാണെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
സോൻഭദ്ര ജില്ലയിൽ മൂവായിരം ടണ്ണോളം സ്വർണനിക്ഷേപമുണ്ടെന്നാണ് ജില്ലാ മൈനിംഗ് ഓഫീസർ കെ.കെ. റായി കഴിഞ്ഞദിവസം പറഞ്ഞത്. സോൻഭദ്രയിലെ സോൻപഹാഡിയിൽ 2943 ടണ്ണിന്റെയും ഹാർഡിയിൽ 646.16 കിലോയും സ്വർണനിക്ഷേപം കണ്ടെത്തിയെന്നായിരുന്നു റായിയുടെ അവകാശവാദം.
ലോക ഗോൾഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിലവിൽ 626 ടണ്‍ സ്വർണശേഖരമുണ്ട്. പുതിയതായി കണ്ടെത്തിയ സ്വർണശേഖരം ഈ കരുതൽ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നുമായിരുന്നു അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, ഇതിനെയെല്ലാം നിഷേധിച്ചാണ് ജിഎസ്ഐയുടെ റിപ്പോർട്ട്.
സോൻഭദ്രയിൽ സ്വർണനിക്ഷേപം കണ്ടെത്താനുള്ള ജോലികൾ 1992-93-ൽ സെൻട്രൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. സോൻഭദ്രയിലെ സ്വർണനിക്ഷേപം കണ്ടെത്താൻ ബ്രിട്ടീഷുകാരാണ് ആദ്യം ശ്രമമാരംഭിച്ചത്. 8133 ടണ്‍ സ്വർണ നിക്ഷേപമുള്ള അമേരിക്കയാണ് ലോകത്ത് ഒന്നാംസ്ഥാനത്തുള്ളത്. ജർമനിക്ക് 3366 ടണ്‍ സ്വർണമുണ്ട്.
സ്വർണനിക്ഷേപത്തിന്റെ വിഭാഗത്തിൽ പെടുത്താവുന്ന 52,806.25 ടണ്ണോളം അയിരിന്റെ സാന്നിധ്യം ഈ പ്രദേശത്തുണ്ട്. എന്നാൽ അവിടുത്തെ ഒരു ടണ്ണിൽനിന്ന് 3.03 ഗ്രാം സ്വർണമാണു വേർതിരിച്ചെടുക്കാൻ സാധിക്കുക. അങ്ങനെയാണെങ്കിൽ തന്നെ ഈ പ്രദേശത്തെ അയിരിൽനിന്ന് വേർതിരിച്ചെടുക്കാൻ സാധിക്കുന്നത് വെറും 160 കിലോ സ്വർണം മാത്രമാണ്. വാർത്തകളിൽ പ്രത്യക്ഷപ്പെട്ട മൂവായിരം ടണ്ണിന്റെ അവകാശവാദം തെറ്റാണെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
സോൻഭദ്ര ജില്ലയിൽ മൂവായിരം ടണ്ണോളം സ്വർണനിക്ഷേപമുണ്ടെന്നാണ് ജില്ലാ മൈനിംഗ് ഓഫീസർ കെ.കെ. റായി കഴിഞ്ഞദിവസം പറഞ്ഞത്. സോൻഭദ്രയിലെ സോൻപഹാഡിയിൽ 2943 ടണ്ണിന്റെയും ഹാർഡിയിൽ 646.16 കിലോയും സ്വർണനിക്ഷേപം കണ്ടെത്തിയെന്നായിരുന്നു റായിയുടെ അവകാശവാദം.
ലോക ഗോൾഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിലവിൽ 626 ടണ്‍ സ്വർണശേഖരമുണ്ട്. പുതിയതായി കണ്ടെത്തിയ സ്വർണശേഖരം ഈ കരുതൽ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നുമായിരുന്നു അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, ഇതിനെയെല്ലാം നിഷേധിച്ചാണ് ജിഎസ്ഐയുടെ റിപ്പോർട്ട്.
സോൻഭദ്രയിൽ സ്വർണനിക്ഷേപം കണ്ടെത്താനുള്ള ജോലികൾ 1992-93-ൽ സെൻട്രൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. സോൻഭദ്രയിലെ സ്വർണനിക്ഷേപം കണ്ടെത്താൻ ബ്രിട്ടീഷുകാരാണ് ആദ്യം ശ്രമമാരംഭിച്ചത്. 8133 ടണ്‍ സ്വർണ നിക്ഷേപമുള്ള അമേരിക്കയാണ് ലോകത്ത് ഒന്നാംസ്ഥാനത്തുള്ളത്. ജർമനിക്ക് 3366 ടണ്‍ സ്വർണമുണ്ട്.