കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ കണ്ടെടുത്ത പാക് നിർമിത വെടിയുണ്ടകൾ എൻഐഎ സംഘം പരിശോധിക്കും. കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതൽ പരിശോധന നടത്തും. സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസും അന്വേഷണം തുടങ്ങി.
തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ മുപ്പതടിപാലത്തിന് സമീപത്തു നിന്നുമാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ബൈക്ക് യാത്രികരാണ് വെടിയുണ്ടകൾ ആദ്യം കാണുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തുവിൽ സംശയം തോന്നി തട്ടി നോക്കിയപ്പോഴാണു വെടിയുണ്ടകളാണെന്ന് അറിയുന്നത്.
വെടിയുണ്ടകൾ കണ്ടെടുത്ത സ്ഥലത്തുനിന്ന് ഇവ പൊതിഞ്ഞു എന്നു കരുതുന്ന പേപ്പറുകൾ, കീറിയ നിലയിൽ ബില്ലുകൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെടിയുണ്ടകൾ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. വെടിയുണ്ട കണ്ട വനമേഖലയിലും ബോംബ് സ്ക്വാഡിന്റെ അടക്കം പരിശോധന നടക്കുന്നുണ്ട്.
കണ്ടെടുത്ത വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമിതമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വെടിയുണ്ടകളിൽ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന കന്പനിയോടു സാമ്യമായ മുദ്ര അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ഓർഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പിഒഎഫ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
7.62 എംഎം അളവിലുള്ള ഉണ്ടകളാണിതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദീർഘദൂര പ്രഹരശേഷിയുള്ള തോക്കുകളിലാണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ മുപ്പതടിപാലത്തിന് സമീപത്തു നിന്നുമാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ബൈക്ക് യാത്രികരാണ് വെടിയുണ്ടകൾ ആദ്യം കാണുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തുവിൽ സംശയം തോന്നി തട്ടി നോക്കിയപ്പോഴാണു വെടിയുണ്ടകളാണെന്ന് അറിയുന്നത്.
വെടിയുണ്ടകൾ കണ്ടെടുത്ത സ്ഥലത്തുനിന്ന് ഇവ പൊതിഞ്ഞു എന്നു കരുതുന്ന പേപ്പറുകൾ, കീറിയ നിലയിൽ ബില്ലുകൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെടിയുണ്ടകൾ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. വെടിയുണ്ട കണ്ട വനമേഖലയിലും ബോംബ് സ്ക്വാഡിന്റെ അടക്കം പരിശോധന നടക്കുന്നുണ്ട്.
കണ്ടെടുത്ത വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമിതമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വെടിയുണ്ടകളിൽ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന കന്പനിയോടു സാമ്യമായ മുദ്ര അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ഓർഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പിഒഎഫ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
7.62 എംഎം അളവിലുള്ള ഉണ്ടകളാണിതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദീർഘദൂര പ്രഹരശേഷിയുള്ള തോക്കുകളിലാണ് ഉപയോഗിക്കുന്നത്.