മുംബൈ: കൊറോണ ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കുന്നത് കർശനമാക്കി രാജ്യത്തെ വിമാനത്താവളങ്ങൾ. മുബൈ വിമാനത്താവളത്തിലടക്കം കൂടുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
മലേഷ്യ, ഇന്തോനീഷ്യ, വിയറ്റ്നാം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെയും ഇനിമുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നുമാണ് വിവരം.
ഇതോടൊപ്പം, ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ, തായ്ലൻഡ്, ജപ്പാൻ, ഉത്തരകൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കുന്നത് തുടരുമെന്നും മുംബൈ വിമാനത്താവള അധികൃതർ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് ഈ നടപടികളെല്ലാമെന്നും അധികൃതർ അറിയിച്ചു.
മലേഷ്യ, ഇന്തോനീഷ്യ, വിയറ്റ്നാം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെയും ഇനിമുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നുമാണ് വിവരം.
ഇതോടൊപ്പം, ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ, തായ്ലൻഡ്, ജപ്പാൻ, ഉത്തരകൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കുന്നത് തുടരുമെന്നും മുംബൈ വിമാനത്താവള അധികൃതർ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് ഈ നടപടികളെല്ലാമെന്നും അധികൃതർ അറിയിച്ചു.