ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ യോഗത്തിനിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ പെൺകുട്ടിയെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് തീവ്രവലതു സംഘടനയായ ശ്രീരാം സേന. പെൺകുട്ടിക്കെതിരെ വധ ഭീഷണി മുഴക്കുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. സർക്കാർ പെൺകുട്ടിയെ ജയിൽനിന്ന് പുറത്തിറക്കരുതെന്നും പുറത്തിറക്കിയാൽ താൻ കൊലപ്പെടുത്തുമെന്നും ശ്രീരാമ സേന പ്രവർത്തകൻ സഞ്ജീവ് മരാദി വീഡിയോയിൽ പറയുന്നു.
ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസസുദ്ദീൻ ഉവൈസി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഭരണഘടനാ സം രക്ഷണം എന്ന മുദ്രാവാക്യമുയർത്തി നടന്ന യോഗത്തിലാണ് അമൂല്യ ലിയോണ എന്ന പെൺകുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. ചിക്മംഗലുരുവിലെ കൊപ്പ സ്വദേശിനിയാണ് പത്തൊൻപതുകാരിയായ അമൂല്യ.
സംസ്ഥാനവും കേന്ദ്ര സർക്കാരും ഒരു സാഹചര്യത്തിലും അവളെ വിട്ടയക്കരുത്. അവളെ വിട്ടയച്ചാൽ തങ്ങൾ അവളെ ഒരു ഏറ്റുമുട്ടലിൽ കൊല്ലും- ലിയോണെയ്ക്കെതിരായ പ്രതിഷേധ റാലിയിൽ സഞ്ജീവ് മരാദി ഭീഷണി മുഴക്കി. അമൂല്യയെ കൊല്ലുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും ഇയാൾ റാലിയിൽ പ്രഖ്യാപിച്ചു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് നിലപാട്.
ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസസുദ്ദീൻ ഉവൈസി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഭരണഘടനാ സം രക്ഷണം എന്ന മുദ്രാവാക്യമുയർത്തി നടന്ന യോഗത്തിലാണ് അമൂല്യ ലിയോണ എന്ന പെൺകുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. ചിക്മംഗലുരുവിലെ കൊപ്പ സ്വദേശിനിയാണ് പത്തൊൻപതുകാരിയായ അമൂല്യ.
സംസ്ഥാനവും കേന്ദ്ര സർക്കാരും ഒരു സാഹചര്യത്തിലും അവളെ വിട്ടയക്കരുത്. അവളെ വിട്ടയച്ചാൽ തങ്ങൾ അവളെ ഒരു ഏറ്റുമുട്ടലിൽ കൊല്ലും- ലിയോണെയ്ക്കെതിരായ പ്രതിഷേധ റാലിയിൽ സഞ്ജീവ് മരാദി ഭീഷണി മുഴക്കി. അമൂല്യയെ കൊല്ലുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും ഇയാൾ റാലിയിൽ പ്രഖ്യാപിച്ചു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് നിലപാട്.