+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദ്യ കെഎഎസ് പരീക്ഷണം; കടുപ്പമെന്ന് ചിലർ, കുഴപ്പമില്ലായിരുന്നെന്ന് അതിലേറെ

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കെഎഎസ് പരീക്ഷ നടന്നു. രാവിലെയും ഉച്ചയ്ക്കുശേഷവുമായി രണ്ടു പേപ്പറുകളിൽ പ്രാഥമിക പരീക്ഷ
ആദ്യ കെഎഎസ് പരീക്ഷണം; കടുപ്പമെന്ന് ചിലർ, കുഴപ്പമില്ലായിരുന്നെന്ന് അതിലേറെ
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കെഎഎസ് പരീക്ഷ നടന്നു. രാവിലെയും ഉച്ചയ്ക്കുശേഷവുമായി രണ്ടു പേപ്പറുകളിൽ പ്രാഥമിക പരീക്ഷ നടന്നപ്പോൾ വിദ്യാർഥികളിൽ‌നിന്നും ലഭിച്ചത് സമ്മിശ്ര പ്രതികരണം.

ഉച്ചയ്ക്കു ശേഷം നടന്ന രണ്ടാം പേപ്പറാണ് മിക്കവർക്കും എളുപ്പമായി പറയുന്നത്. സമകാലിക വിഷയങ്ങൾ, ശാസ്ത്രം, ഭാഷ തുടങ്ങിയ ഉൾപ്പെടുന്നതായിരുന്നു രണ്ടാം പേപ്പർ. എന്നാൽ രാവിലെ നടന്ന ജനറൽ പേപ്പറിൽ ഗണിതം, മെന്‍റൽ എബിലിറ്റി, സോഷ്യൽ സയൻസ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതു പൊതുവേ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഉദ്യോഗാർഥികൾ പങ്കുവച്ചത്.

കർശനമായ സുരക്ഷയിലാണ് കെഎഎസ് പരീക്ഷ നടന്നത്. വൈകിയെത്തിയ പലർക്കും പരീക്ഷയെഴുതാനായില്ല. പരീക്ഷയ്ക്കു അരമണിക്കൂർമുന്പ് ഉദ്യോഗാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണമെന്ന് പിഎസ്‌സി നിർദേശിച്ചിരുന്നു. പരീക്ഷാകേന്ദ്രത്തിൽ ഉദ്യോഗാർഥികൾക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത്. മൈാബെൽ ഫോണ്‍ അടക്കം ഒരുതരത്തിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷാ ഹാളിൽ അനുവദിച്ചില്ല. കർശനമായ ദേഹ പരിശോധനയ്ക്കു ശേഷമായിരുന്നു ഓരോ ഉദ്യോഗാർഥികളെയും ഹാളിലേക്കു കടത്തിവിട്ടത്. ഉദ്യോഗാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ്, ഐഡി കാർഡ്, ബോൾപോയിന്‍റ് പേന എന്നിവ മാത്രമാണ് പരീക്ഷാ ഹാളിൽ അനുവദിച്ചത്.
More in Latest News :