+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗരത്വത്തിൽ ഉടക്കി മഹാരാഷ്ട്ര; ഉദ്ധവിന് തിരുത്തുമായി കോൺഗ്രസ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കോൺഗ്രസ്എൻസിപിശിവസേന സഖ്യത്തിൽ ഭിന്നത രൂക്ഷമാക്കി പൗരത്വ നിയമം. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ
പൗരത്വത്തിൽ ഉടക്കി മഹാരാഷ്ട്ര; ഉദ്ധവിന് തിരുത്തുമായി കോൺഗ്രസ്
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിൽ ഭിന്നത രൂക്ഷമാക്കി പൗരത്വ നിയമം. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ തിരുത്തി കോൺഗ്രസ് രംഗത്തെത്തി. എങ്ങനെയാണ് ദേശിയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വപട്ടികയുമായി ബന്ധപ്പെട്ടുകിടക്കുന്നതെന്ന് മനസിലാക്കണമെങ്കില്‍ 2003 ലെ പൗരത്വഭേദഗതി നിയമത്തെകുറിച്ച് സംക്ഷിപ്‌തവിവരം ഉദ്ധവ് താക്കറയ്ക്ക് ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. പൗരത്വത്തിന് മതം അടിസ്ഥാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു തിവാരിയുടെ പ്രതികരണം.

എങ്ങനെയാണ് ദേശിയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വപട്ടികയുമായി ബന്ധപ്പെട്ടുകിടക്കുന്നതെന്ന് മനസിലാക്കണമെങ്കില്‍ 2003 ലെ പൗരത്വഭേദഗതി നിയമത്തെകുറിച്ച് സംക്ഷിപ്‌തവിവരം ഉദ്ധവ് താക്കറയ്ക്ക് ആവശ്യമാണ്. ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പിലാക്കിയാൽ ദേശിയ പൗരത്വപട്ടികയെ നിങ്ങൾക്ക് തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. മതം പൗരത്വത്തിന് അടിസ്ഥാനമാക്കാൻ കഴിയില്ലെന്നു പറയുന്ന ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അദ്ദേഹം അറിയേണ്ടതുണ്ടെന്നും തിവാരി ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഉദ്ധവ് നടത്തിയ പ്രസ്താവനകളാണ് പൗരത്വ നിയമം സംബന്ധിച്ച ചർച്ചകൾ വീണ്ടും ചൂടുപിടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ രജിസ്റ്ററും രാജ്യത്തുനിന്നും ആരെയും പുറത്താക്കാനുള്ളതല്ല. അതിനാൽ ആരും ഭയക്കേണ്ടതില്ലെന്നുമായിരുന്നു ഉദ്ധവിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് മോദിയുമായി ഉദ്ധവ് കൂടിക്കാഴ്ച നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തേയോ (സി‌എ‌എ) ദേശിയ ജനസംഖ്യാ രജിസ്റ്ററിനേയോ (എൻ‌പി‌ആർ) ആരും ഭയപ്പെടരുത്. ഇവ ആരെയും രാജ്യത്തിന് പുറത്തേക്ക് തള്ളിവിടില്ല. സി‌എ‌എയുടേയും എൻ‌പി‌ആറിന്‍റെയും പേരിൽ ആളുകളെ പ്രകോപിപ്പിക്കുന്നവർ‌ ഇതിന്‍റെ വ്യവസ്ഥകൾ‌ പൂർണമായി മനസിലാക്കണമെന്നും ഉദ്ധവ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
More in Latest News :