കണ്ണൂർ: കണ്ണൂർ കിളിയന്തറയിൽ കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കർണാടക അതിർത്തിയിലെ ചെക്ക്പോസ്റ്റിൽ വച്ച് എക്സൈസ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂർമല സ്വദേശി പ്രമോദിനെ കസ്റ്റഡിയിലെടുത്തു.
ആൾട്ടോ കാറിൽ കടത്തുകയായിരുന്ന വെടിയുണ്ടകളാണ് എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പോലീസ് പറഞ്ഞു.
നേരത്തെ, കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ ലഭിച്ചത്. സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ആൾട്ടോ കാറിൽ കടത്തുകയായിരുന്ന വെടിയുണ്ടകളാണ് എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പോലീസ് പറഞ്ഞു.
നേരത്തെ, കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ ലഭിച്ചത്. സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.