വത്തിക്കാൻ: രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിച്ചു.
1712 ഏപ്രിൽ 23നു തമിഴ്നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തിൽ ഹൈന്ദവകുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ള എന്ന ദേവസഹായം പിള്ള 1745ൽ ക്രിസ്തുമതം സ്വീകരിച്ചു. ലാസർ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.
എന്നാൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ഉന്നതപദവി അലങ്കരിച്ചിരുന്ന നീലകണ്ഠപിള്ളയുടെ മതംമാറ്റം വലിയ വിവാദമായി. രാജ്യദ്രോഹം, ചാരവൃത്തി എന്നീ തെറ്റായ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടു. രാജകീയ പദവിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അദ്ദേഹത്തെ തടവിലാക്കുകയും കഠിനമായ പീഡനത്തിന് വിധേയനാക്കുകയും ചെയ്തു. ഏഴുവർഷം ക്രിസ്ത്യാനിയായി ജീവിച്ച ദേവസഹായം പിള്ള 1752 ജനുവരി 14ന് നിരുനൽവേലിക്കടുത്തുള്ള കാറ്റാടിമലയിൽ വച്ച് വിശ്വാസത്തിനു വേണ്ടി വെടിയേറ്റു മരിച്ചു. 2012 ഡിസംബർ രണ്ടിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധമുള്ള സ്ഥലങ്ങൾ കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലാണ്. നാഗർകോവിലിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ എന്നും ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർഥനയർപ്പിക്കുന്നത്. ജനുവരി 14നാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്.
1712 ഏപ്രിൽ 23നു തമിഴ്നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തിൽ ഹൈന്ദവകുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ള എന്ന ദേവസഹായം പിള്ള 1745ൽ ക്രിസ്തുമതം സ്വീകരിച്ചു. ലാസർ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.
എന്നാൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ഉന്നതപദവി അലങ്കരിച്ചിരുന്ന നീലകണ്ഠപിള്ളയുടെ മതംമാറ്റം വലിയ വിവാദമായി. രാജ്യദ്രോഹം, ചാരവൃത്തി എന്നീ തെറ്റായ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടു. രാജകീയ പദവിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അദ്ദേഹത്തെ തടവിലാക്കുകയും കഠിനമായ പീഡനത്തിന് വിധേയനാക്കുകയും ചെയ്തു. ഏഴുവർഷം ക്രിസ്ത്യാനിയായി ജീവിച്ച ദേവസഹായം പിള്ള 1752 ജനുവരി 14ന് നിരുനൽവേലിക്കടുത്തുള്ള കാറ്റാടിമലയിൽ വച്ച് വിശ്വാസത്തിനു വേണ്ടി വെടിയേറ്റു മരിച്ചു. 2012 ഡിസംബർ രണ്ടിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധമുള്ള സ്ഥലങ്ങൾ കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലാണ്. നാഗർകോവിലിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ എന്നും ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർഥനയർപ്പിക്കുന്നത്. ജനുവരി 14നാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്.