ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ തുടർന്ന് 70 ദിവസമായി അടഞ്ഞുകിടന്ന ഷഹീൻബാഗിലെ റോഡ് യാത്രയ്ക്കായി തുറന്നു. റോഡ് തുറന്നതോടെ തലസ്ഥാനത്തിനും നോയിഡയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായി.
ജാമിയയിൽനിന്നും ഉത്തർപ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കുമുള്ള റോഡാണ് തുറന്നിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് റോഡ് തുറന്നതെന്നാണ് വിവരം. ഡൽഹി പോലീസുമായി ഇതുസംബന്ധിച്ച് സമരക്കാർ സംസാരിച്ചിട്ടില്ല. തങ്ങൾക്ക് പതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിവില്ലെന്ന് പോലീസും അറിയിച്ചതിട്ടുണ്ട്.
റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവന്നത്. മധ്യസ്ഥ ചർച്ചയിൽ റോഡ് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരമായത്.
ജാമിയയിൽനിന്നും ഉത്തർപ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കുമുള്ള റോഡാണ് തുറന്നിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് റോഡ് തുറന്നതെന്നാണ് വിവരം. ഡൽഹി പോലീസുമായി ഇതുസംബന്ധിച്ച് സമരക്കാർ സംസാരിച്ചിട്ടില്ല. തങ്ങൾക്ക് പതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിവില്ലെന്ന് പോലീസും അറിയിച്ചതിട്ടുണ്ട്.
റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവന്നത്. മധ്യസ്ഥ ചർച്ചയിൽ റോഡ് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരമായത്.