ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്ന് കേന്ദ്രം. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് കേന്ദ്ര നിർദേശം. കാന്പിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് കേന്ദ്ര നിർദേശം.
നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. 3,97,152 യാത്രക്കാരെ വിമാനത്താവളങ്ങളിലും 9,695 യാത്രക്കാരെ തുറമുഖങ്ങളിലും പരിശോധന നടത്തിയെന്നും അധികൃതർ അറിയിച്ചു.
കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ ജൂണ്‍ 30 വരെ റദ്ദാക്കിയിരുന്നു.
അതേസമയം ചൈനയ്ക്കു പുറമേ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളും കൊറോണ പടർന്നു പിടിക്കുകയാണ്. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു. 76,288 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. 500 തടവുകാർക്കും ചൈനയിൽ രോഗം പിടിപെട്ടു.
ദക്ഷിണ കൊറിയിൽ ഇതിനോടകം രണ്ട് പേർ കൊറോണ ബാധിച്ച് മരിച്ചു. 346 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലും കൊറോണയെ തുടർന്നു ഒരാൾ മരിച്ചു. ഇറാനിൽ നാല് പേരും മരിച്ചു. 14 പുതിയ കേസുകളാണ് വെള്ളിയാഴ്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്.
നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. 3,97,152 യാത്രക്കാരെ വിമാനത്താവളങ്ങളിലും 9,695 യാത്രക്കാരെ തുറമുഖങ്ങളിലും പരിശോധന നടത്തിയെന്നും അധികൃതർ അറിയിച്ചു.
കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ ജൂണ്‍ 30 വരെ റദ്ദാക്കിയിരുന്നു.
അതേസമയം ചൈനയ്ക്കു പുറമേ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളും കൊറോണ പടർന്നു പിടിക്കുകയാണ്. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു. 76,288 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. 500 തടവുകാർക്കും ചൈനയിൽ രോഗം പിടിപെട്ടു.
ദക്ഷിണ കൊറിയിൽ ഇതിനോടകം രണ്ട് പേർ കൊറോണ ബാധിച്ച് മരിച്ചു. 346 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലും കൊറോണയെ തുടർന്നു ഒരാൾ മരിച്ചു. ഇറാനിൽ നാല് പേരും മരിച്ചു. 14 പുതിയ കേസുകളാണ് വെള്ളിയാഴ്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്.