ബംഗളൂരു: കർണാടകയിലെ എംഎൽഎ ഹൗസിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെയാണ് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയത്. ഫെബ്രുവരി 18നാണ് സ്പീക്കർ നോട്ടീസ് നൽകിയത്.
നിയമസഭാ സമ്മേളനത്തിനുശേഷമാണ് എംഎൽഎമാർ ഇവിടെ തങ്ങുന്നത്. ഈ സമയമാണ് മാധ്യമ പ്രവർത്തകർ അവരുടെ അടുത്ത് എത്തുന്നത്. ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും സ്പീക്കർ പറഞ്ഞു.
എംഎൽഎമാർക്ക് മാധ്യമ പ്രവർത്തകരോട് സംസാരിക്കാനുള്ള അവസരം എംഎൽഎ ഹൗസിനു പുറത്ത് നൽകും. മാധ്യമ പ്രവർത്തകർക്കും കാമറകൾക്കും എംഎൽഎ ഹൗസിനകത്ത് പ്രവേനമില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
നിയമസഭാ സമ്മേളനത്തിനുശേഷമാണ് എംഎൽഎമാർ ഇവിടെ തങ്ങുന്നത്. ഈ സമയമാണ് മാധ്യമ പ്രവർത്തകർ അവരുടെ അടുത്ത് എത്തുന്നത്. ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും സ്പീക്കർ പറഞ്ഞു.
എംഎൽഎമാർക്ക് മാധ്യമ പ്രവർത്തകരോട് സംസാരിക്കാനുള്ള അവസരം എംഎൽഎ ഹൗസിനു പുറത്ത് നൽകും. മാധ്യമ പ്രവർത്തകർക്കും കാമറകൾക്കും എംഎൽഎ ഹൗസിനകത്ത് പ്രവേനമില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.