നിയാമി: നൈജറിൽ 120 ഭീകരരെ വധിച്ചതായി പ്രതിരോധ മന്ത്രാലയം. നൈജീരിൻ സൈനികരും ഫ്രഞ്ച് സൈനികരും സംയുക്തമായി തെക്ക് പടിഞ്ഞാറൻ നൈജറിൽ നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
ഭീകരരിൽനിന്ന് ബോംബ് നിർമാണ ഉപകരണങ്ങളും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 20 വരെ മാലിയുടെയും ബുർക്കിന ഫാസോയുടെയും അതിർത്തിക്കടുത്തുള്ള തില്ലബെരി മേഖലയിൽ നടത്തിയ ഓപ്പറേഷനിൽ തീവ്രാദികളെ വധിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. സൈനികർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഭീകരരിൽനിന്ന് ബോംബ് നിർമാണ ഉപകരണങ്ങളും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 20 വരെ മാലിയുടെയും ബുർക്കിന ഫാസോയുടെയും അതിർത്തിക്കടുത്തുള്ള തില്ലബെരി മേഖലയിൽ നടത്തിയ ഓപ്പറേഷനിൽ തീവ്രാദികളെ വധിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. സൈനികർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.