തിരുപ്പതി: അവിനാശിയിലെ അപകടത്തിന് കാരണം കണ്ടെയ്നർ ലോറി ഡ്രൈവർ ഉറങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. തമിഴ്നാട്-കേരള പോലീസ് സംയുക്തമായി ഡ്രൈവറിൽ നിന്നും മൊഴിയെടുത്തു. കണ്ടെയ്നറിന്റെ ഡ്രൈവറായ മലയാളി ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസിൽ കീഴടങ്ങിയിരുന്നു.
കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മീഡിയനിൽ കയറിയതിന് പിന്നാലെ കണ്ടെയ്നറിന്റെ ടയർ പൊട്ടി. ഇതോടെ വശത്തേക്ക് ചെരിഞ്ഞ് ബസിന്റെ വലത് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
തമിഴ്നാട് പോലീസ് ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാകും ഇയാൾക്കെതിരേ കേസെടുക്കുക.
കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മീഡിയനിൽ കയറിയതിന് പിന്നാലെ കണ്ടെയ്നറിന്റെ ടയർ പൊട്ടി. ഇതോടെ വശത്തേക്ക് ചെരിഞ്ഞ് ബസിന്റെ വലത് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
തമിഴ്നാട് പോലീസ് ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാകും ഇയാൾക്കെതിരേ കേസെടുക്കുക.