ന്യൂഡൽഹി: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി വന്നെങ്കിലും കോണ്‍ഗ്രസിനൊരു സ്ഥിരം അധ്യക്ഷൻ വേണ്ടേ? ചോദിക്കുന്നത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്തിന്റെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിത്ത്.
പാർട്ടിയിലെ മുതിർന്ന നേതാക്കളാരും ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് സന്ദീപ് ദീക്ഷിത്ത് ഈ അഭിപ്രായം പങ്കുവച്ചത്.
പ്രസിഡന്റാകാൻ യോഗ്യതയുള്ള എട്ടോളം പേരെങ്കിലും കോണ്‍ഗ്രസിലുണ്ട്. എന്നിട്ടും മുതിർന്ന നേതാക്കൾ ഒരുമിച്ചിരുന്ന് ഒരു തീരുമാനം എടുക്കാത്തതിൽ തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് സന്ദീപ് പറഞ്ഞു.
അമരീന്ദർ സിംഗ്, അശോക് ഗെലോട്ട്, കമൽനാഥ്, എ.കെ.ആന്റണി, പി.ചിദംബംരം, അഹമ്മദ് പട്ടേൽ തുടങ്ങിയ പ്രഗൽഭരായ നേതാക്കൾ പാർട്ടിക്കുണ്ട്. ഇവരെല്ലാം പാർട്ടിയുടെ നിലനിൽപ്പിനായി പരിശ്രമിക്കേണ്ട സമയമാണ്. ഇവർക്കൊക്കെ ഇനി ആറോ ഏഴോ വർഷം കൂടിയേ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കൂ. ബൗദ്ധികമായ സംഭാവനകൾ പാർട്ടിക്ക് നൽകാൻ ഇവർക്ക് കഴിയും. എല്ലാവരും ഒന്നിച്ചിരുന്ന പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടക്കാല പ്രസിഡന്റായ സോണിയ ഗാന്ധി തന്നെ പ്രസിഡന്റായി തുടരണമെങ്കിൽ അങ്ങനെയുമാവാം. പക്ഷേ, ഇതിലൊന്നും തീരുമാനമെടുക്കാതെ എല്ലാവരും മാറി നിൽക്കുന്നു. ആരാണ് പ്രസിഡന്റ് ആകുന്നതെന്ന് എല്ലാവരും ഭയത്തോടെ വീക്ഷിക്കുകയാണ്.
ഗാന്ധി കുടംബത്തിൽ നിന്ന് പ്രസിഡന്റ് വേണ്ട എന്ന് രാഹുൽ പറയുന്നുണ്ടങ്കിലും മറ്റൊരു നേതാവിനെ കണ്ടെത്താൻ പലർക്കും മടിയാണ്. പ്രസിഡന്റാകാൻ യോഗ്യതയുള്ളവർ പലരുമുണ്ട്. അതിനായുള്ള നടപടികൾ ഉടൻ തുടങ്ങേണ്ടിയിരിക്കുന്നു. രാഹുൽ ഗാന്ധിയോ വിശ്വാസതയുള്ള മറ്റു നേതാക്കന്മാരോ ഇതിനുള്ള ശ്രമങ്ങൾ ഉടൻ തുടങ്ങണമെന്നും സന്ദീപ് ദീക്ഷിത് ആവശ്യപ്പെട്ടു.
പാർട്ടിയിലെ മുതിർന്ന നേതാക്കളാരും ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് സന്ദീപ് ദീക്ഷിത്ത് ഈ അഭിപ്രായം പങ്കുവച്ചത്.
പ്രസിഡന്റാകാൻ യോഗ്യതയുള്ള എട്ടോളം പേരെങ്കിലും കോണ്‍ഗ്രസിലുണ്ട്. എന്നിട്ടും മുതിർന്ന നേതാക്കൾ ഒരുമിച്ചിരുന്ന് ഒരു തീരുമാനം എടുക്കാത്തതിൽ തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് സന്ദീപ് പറഞ്ഞു.
അമരീന്ദർ സിംഗ്, അശോക് ഗെലോട്ട്, കമൽനാഥ്, എ.കെ.ആന്റണി, പി.ചിദംബംരം, അഹമ്മദ് പട്ടേൽ തുടങ്ങിയ പ്രഗൽഭരായ നേതാക്കൾ പാർട്ടിക്കുണ്ട്. ഇവരെല്ലാം പാർട്ടിയുടെ നിലനിൽപ്പിനായി പരിശ്രമിക്കേണ്ട സമയമാണ്. ഇവർക്കൊക്കെ ഇനി ആറോ ഏഴോ വർഷം കൂടിയേ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കൂ. ബൗദ്ധികമായ സംഭാവനകൾ പാർട്ടിക്ക് നൽകാൻ ഇവർക്ക് കഴിയും. എല്ലാവരും ഒന്നിച്ചിരുന്ന പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടക്കാല പ്രസിഡന്റായ സോണിയ ഗാന്ധി തന്നെ പ്രസിഡന്റായി തുടരണമെങ്കിൽ അങ്ങനെയുമാവാം. പക്ഷേ, ഇതിലൊന്നും തീരുമാനമെടുക്കാതെ എല്ലാവരും മാറി നിൽക്കുന്നു. ആരാണ് പ്രസിഡന്റ് ആകുന്നതെന്ന് എല്ലാവരും ഭയത്തോടെ വീക്ഷിക്കുകയാണ്.
ഗാന്ധി കുടംബത്തിൽ നിന്ന് പ്രസിഡന്റ് വേണ്ട എന്ന് രാഹുൽ പറയുന്നുണ്ടങ്കിലും മറ്റൊരു നേതാവിനെ കണ്ടെത്താൻ പലർക്കും മടിയാണ്. പ്രസിഡന്റാകാൻ യോഗ്യതയുള്ളവർ പലരുമുണ്ട്. അതിനായുള്ള നടപടികൾ ഉടൻ തുടങ്ങേണ്ടിയിരിക്കുന്നു. രാഹുൽ ഗാന്ധിയോ വിശ്വാസതയുള്ള മറ്റു നേതാക്കന്മാരോ ഇതിനുള്ള ശ്രമങ്ങൾ ഉടൻ തുടങ്ങണമെന്നും സന്ദീപ് ദീക്ഷിത് ആവശ്യപ്പെട്ടു.