+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാഗ്യംകൊണ്ട് രക്ഷപെട്ടുവെന്ന് തൃശൂർ അമലനഗർ സ്വദേശിനി ശ്രീലക്ഷ്മി മേനോൻ

തിരുപ്പൂർ: വല്ലാത്ത കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്. ആകെ മരവിപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പെട്ടന്ന് മനസിലായില്ല. എന്‍റെ തൊട്ടടുത
ഭാഗ്യംകൊണ്ട് രക്ഷപെട്ടുവെന്ന് തൃശൂർ അമലനഗർ സ്വദേശിനി ശ്രീലക്ഷ്മി മേനോൻ
തിരുപ്പൂർ: വല്ലാത്ത കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്. ആകെ മരവിപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പെട്ടന്ന് മനസിലായില്ല. എന്‍റെ തൊട്ടടുത്തുണ്ടായിരുന്ന ആളെ കാണാനുണ്ടായിരുന്നില്ല.

ഞാൻ ബസിന്‍റെ ആദ്യത്തെ സീറ്റിലായിരുന്നു. ഡ്രൈവറുടെ സീറ്റും അതിനു പിൻഭാഗവും പൂർണമായും തകർന്നിരിക്കുന്നത് കണ്ടു. ബസ് അപകടത്തിൽ പെട്ടുവെന്ന് മനസിലായി.



ഞാനിരുന്നതിന്‍റെ മറുവശത്താണ് ലോറി വന്നിടിച്ചത്. അല്ലായിരുന്നെങ്കിൽ ഇത് പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ബസിൽ നിന്ന് ചിലരെല്ലാം പുറത്തിറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനും പതിയെ പുറത്തിറങ്ങി. അപ്പോൾ സമയം മൂന്നേമുക്കാലായിരുന്നു. നല്ല വേദനയുണ്ടായിരുന്നു. എന്നാലും പുറത്തിറങ്ങി.

ബസിന്‍റെ പുറത്ത് പലരും പരിക്കേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. രക്തം വാർന്ന നിലയിലും അല്ലാതെയും.. അപ്പോഴേക്കും നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെയിരിക്കുന്പോൾ ഒരു ആംബുലൻസ് വന്നു.

ചെറിയ ആ ആംബുലൻസിൽ ഞാനടക്കം നാലുപേരെ കയറ്റി. അതിൽ ഒരു സ്ത്രീക്ക് ബോധമുണ്ടായിരുന്നില്ല. അവരുടെ ശരീരത്തിൽനിന്ന് രക്തം വാർന്നുപൊയ്ക്കൊണ്ടിരുന്നു. ആശുപത്രിയിലെത്തിയ ഉടൻ എന്‍റെ എക്സ് റേ എടുത്തു. അരമണിക്കൂറിന് ശേഷം ഡോക്ടർമാർ എന്നോട് കുഴപ്പമൊന്നുമില്ലെന്ന് അറിയിക്കുകയും ചെയ്തു.

ഇതിനിടെ ഞാൻ വീട്ടിലേക്ക് വിളിച്ച് അപകട വിവരമറിയിച്ചു. പേടിക്കാനൊന്നുമില്ലെന്നും വീട്ടുകാരോട് പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനടുത്ത് തിരുപ്പൂരിൽ എന്‍റെ സുഹൃത്തുണ്ടായിരുന്നു. അവരേയും വിളിച്ച് വിവരം പറഞ്ഞു.

അവരെത്തി എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇപ്പോൾ ടിവിയിൽ അപകടത്തിന്‍റെ വാർത്തയും ദൃശ്യങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് മനസിലായി. ദൈവത്തോടു നന്ദി പറയുന്നു.

More in Latest News :