ന്യൂഡൽഹി: സാന്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരേ വീണ്ടും വിമർശനവുമായി മുൻ ധനമന്ത്രി പി. ചിദംബരം. ധനമന്ത്രി നിർമല സീതാരാമനെയും അവരുടെ സംഘത്തെയും കഴിവില്ലാത്ത ഡോക്ടർമാരുമായി താരതമ്യപ്പെടുത്തിയായിരുന്നു ചിദംബരത്തിന്റെ വിമർശനം.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ ഐസിയുവിൽ അല്ല. പക്ഷേ, ഐസിയുവിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിനു പുറത്തുതടഞ്ഞുനിർത്തി കാര്യപ്രാപ്തിയില്ലാത്ത ഡോക്ടർമാർ പരിശോധിക്കുന്ന അവസ്ഥയിലാണ് ഇന്ത്യയുടെ സന്പദ്വ്യവസ്ഥയെന്നും ചിദംബരം പറഞ്ഞു.
ഇന്ത്യയുടെ സാന്പത്തികംരംഗം ഐസിയുവിലാണെന്ന മുതിർന്ന സാന്പത്തിക വിദഗ്ധൻ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിദംബരത്തിന്റെ പരിഹാസം.
രാജ്യത്തെ സാഹചര്യം മോശമാണ്. എന്നാൽ 1991-ലെ അത്ര മോശമല്ല. 1997-ൽ ഏഷ്യ നേരിട്ട സാന്പത്തികമാന്ദ്യത്തോട് അടുത്താണു രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയുന്ന ആളുകളുണ്ടെങ്കിൽ ഈ അവസ്ഥയിൽനിന്നു പുറത്തുകടക്കാനാവുമെന്നും ചിദംബരം ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ ഐസിയുവിൽ അല്ല. പക്ഷേ, ഐസിയുവിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിനു പുറത്തുതടഞ്ഞുനിർത്തി കാര്യപ്രാപ്തിയില്ലാത്ത ഡോക്ടർമാർ പരിശോധിക്കുന്ന അവസ്ഥയിലാണ് ഇന്ത്യയുടെ സന്പദ്വ്യവസ്ഥയെന്നും ചിദംബരം പറഞ്ഞു.
ഇന്ത്യയുടെ സാന്പത്തികംരംഗം ഐസിയുവിലാണെന്ന മുതിർന്ന സാന്പത്തിക വിദഗ്ധൻ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിദംബരത്തിന്റെ പരിഹാസം.
രാജ്യത്തെ സാഹചര്യം മോശമാണ്. എന്നാൽ 1991-ലെ അത്ര മോശമല്ല. 1997-ൽ ഏഷ്യ നേരിട്ട സാന്പത്തികമാന്ദ്യത്തോട് അടുത്താണു രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയുന്ന ആളുകളുണ്ടെങ്കിൽ ഈ അവസ്ഥയിൽനിന്നു പുറത്തുകടക്കാനാവുമെന്നും ചിദംബരം ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.