തിരുവനന്തപുരം: കോയമ്പത്തൂരിനടുപ്പ് അവിനാശിയിലെ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സ്ഥലത്തേക്ക് 20 ആംബുലൻസുകൾ അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 20 പേരാണ് മരിച്ചത്. എല്ലാവരും മലയാളികളാണ്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 20 പേരാണ് മരിച്ചത്. എല്ലാവരും മലയാളികളാണ്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.