കൊച്ചി: തമിഴ്നാട്ടിലെ തിരുപ്പൂരിൽ കെഎസ്ആര്‍ടിസി ബസിലേക്ക് ലോറി ഇടിച്ചുകയറി മരിച്ചവരിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെട്ടിരുന്നു. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചത്. ഇവരെ സംബന്ധിച്ച് മുന്‍പ് എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച ഒരു യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ഇവർ ബസ് തിരിച്ചുവിട്ട സംഭവത്തെക്കുറിച്ചായിരുന്നു കുറിപ്പ്.
2018 ജൂണ്‍ 22-ന് കെഎസ്ആര്‍ടിസി എറണാകുളം എന്ന ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ്:
ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് കെഎസ്ആര്‍ടിസി ബസ് തിരികെ ഓടി.! ഈ മാസം മൂന്നാം തീയതി (03/06/2018)ആണ് ഡോക്ടർ കവിത വാര്യർ എറണാകുളം ബാഗ്ലൂർ വോൾവോയിൽ തൃശൂർനിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത്. വഴിക്കു വച്ച് ഇവർക്ക് ഫിറ്റ്സ് വരികയും ബസ് ജീവനക്കാരൻ സഹായിക്കുകയും ചെയ്തതാണ് സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ന·കളാണ് നാം ഇപ്പോൾ കുറച്ചുനാളായി വാർത്തകളിൽ കാണുന്നത്. അതിലുമേറെയായി ഒരു ജീവൻ രക്ഷിക്കുവാൻ മുൻകൈ എടുത്ത ജീവനക്കാരുടെ വിശേഷങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.
ബസിലെ ജീവനക്കാരൻ ആയ ബൈജു വാളകത്തിൽ പറയുന്നതിങ്ങനെ ’’ഏകദേശം നേരം വെളുക്കാറായപ്പോൾ ഒരു യാത്രക്കാരൻ മുന്നിലേക്ക് വന്ന് സാർ താക്കോൽ ഉണ്ടൊ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോൾ പുറകിൽ ഒരു യാത്രക്കാരിക്ക് ഫിറ്റ്സ് ആണത്രെ.
ഞാൻ താക്കോൽ നൽകി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേർ വന്നിട്ട് പറഞ്ഞു ന്ധന്ധചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവണ്ടി വരും.’’ ബാക്കി യാത്രക്കാരും ഒന്നായി പറഞ്ഞു: അതേ അതാണ് വേണ്ടത്.
അപ്പോഴേക്കും ഞങ്ങൾ ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തശേഷം ബാഗ്ലൂർ ഐസിയെ ഇൻഫോം ചെയ്തു. വേണ്ടകാര്യങ്ങൾ ചെയ്ത ശേഷം എത്തിയാൽ മതി എന്നു നിർദേശം ലഭിച്ചു. തൃശൂർ ഡിപ്പോയിലെ ബെന്നി സാറിനെ ഫോണ്‍ ചെയ്ത് കാര്യങ്ങൾ പറഞ്ഞു. ന്ധന്ധസാർ ഇവിടെ അഡ്മിറ്റ് ചെയ്യണേൽ അഡ്മിഷൻ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം.’’ ന്ധന്ധഅതൊന്നും ഇപ്പോൾ നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവൻറെ കാര്യം അല്ലേ ..!’’ എന്ന് ബെന്നി സാർ പറഞ്ഞു.
ഡോക്ടർ കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയിൽ ആയതിനാൽ ഒരാൾ ഇവിടെ നിൽക്കണം എന്നാലെ ട്രീറ്റ്മെൻറ് നടപടികളും ആയി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഹോസ്പിറ്റലിന് റിസ്ക്ക് ഏറ്റെടുക്കാൻ പറ്റില്ലത്രേ. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോൾ ബൈജു പറഞ്ഞു ന്ധന്ധഇവരുടെ ആരെങ്കിലും എത്തും വരെ ഞാൻ നിൽക്കാം.’’ കണ്ട്രോൾ റൂമിൽ വിളിച്ച് അന്വഷിച്ചപ്പോൾ നിങ്ങൾ ഒരാൾക്ക് ബസ് ഓടിച്ച് ബാഗ്ലൂർ പോകാമെങ്കിൽ ഒരാൾ ഹോസ്പിറ്റലിൽ നിൽക്കു മറ്റൊരാൾ യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിർദേശം ലഭിച്ചു..!
അങ്ങനെ ബൈജു ഹോസ്പിറ്റലിൽ നിന്നു. ബസിലെ മറ്റു യാത്രക്കാരും ആയി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി ഡിസ്ചാർജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. ബൈജുവിനെ അവർ ഹൊസുർ റെയിൽവേ സ്റ്റഷനിൽ ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിൻ കയറി ബസ് പാർക്ക് ചെയ്യുന്ന ബാംഗ്ലൂർ പീനിയയിലേക്ക് പുറപ്പെട്ടു....! നന്മയുടെ കരം നീട്ടിയ ഗിരീഷ് & ബൈജു ഒരായിരം അഭിനന്ദനങ്ങൾ...
യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച ഒരു യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ഇവർ ബസ് തിരിച്ചുവിട്ട സംഭവത്തെക്കുറിച്ചായിരുന്നു കുറിപ്പ്.
2018 ജൂണ്‍ 22-ന് കെഎസ്ആര്‍ടിസി എറണാകുളം എന്ന ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ്:
ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് കെഎസ്ആര്‍ടിസി ബസ് തിരികെ ഓടി.! ഈ മാസം മൂന്നാം തീയതി (03/06/2018)ആണ് ഡോക്ടർ കവിത വാര്യർ എറണാകുളം ബാഗ്ലൂർ വോൾവോയിൽ തൃശൂർനിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത്. വഴിക്കു വച്ച് ഇവർക്ക് ഫിറ്റ്സ് വരികയും ബസ് ജീവനക്കാരൻ സഹായിക്കുകയും ചെയ്തതാണ് സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ന·കളാണ് നാം ഇപ്പോൾ കുറച്ചുനാളായി വാർത്തകളിൽ കാണുന്നത്. അതിലുമേറെയായി ഒരു ജീവൻ രക്ഷിക്കുവാൻ മുൻകൈ എടുത്ത ജീവനക്കാരുടെ വിശേഷങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.
ബസിലെ ജീവനക്കാരൻ ആയ ബൈജു വാളകത്തിൽ പറയുന്നതിങ്ങനെ ’’ഏകദേശം നേരം വെളുക്കാറായപ്പോൾ ഒരു യാത്രക്കാരൻ മുന്നിലേക്ക് വന്ന് സാർ താക്കോൽ ഉണ്ടൊ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോൾ പുറകിൽ ഒരു യാത്രക്കാരിക്ക് ഫിറ്റ്സ് ആണത്രെ.
ഞാൻ താക്കോൽ നൽകി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേർ വന്നിട്ട് പറഞ്ഞു ന്ധന്ധചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവണ്ടി വരും.’’ ബാക്കി യാത്രക്കാരും ഒന്നായി പറഞ്ഞു: അതേ അതാണ് വേണ്ടത്.
അപ്പോഴേക്കും ഞങ്ങൾ ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തശേഷം ബാഗ്ലൂർ ഐസിയെ ഇൻഫോം ചെയ്തു. വേണ്ടകാര്യങ്ങൾ ചെയ്ത ശേഷം എത്തിയാൽ മതി എന്നു നിർദേശം ലഭിച്ചു. തൃശൂർ ഡിപ്പോയിലെ ബെന്നി സാറിനെ ഫോണ്‍ ചെയ്ത് കാര്യങ്ങൾ പറഞ്ഞു. ന്ധന്ധസാർ ഇവിടെ അഡ്മിറ്റ് ചെയ്യണേൽ അഡ്മിഷൻ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം.’’ ന്ധന്ധഅതൊന്നും ഇപ്പോൾ നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവൻറെ കാര്യം അല്ലേ ..!’’ എന്ന് ബെന്നി സാർ പറഞ്ഞു.
ഡോക്ടർ കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയിൽ ആയതിനാൽ ഒരാൾ ഇവിടെ നിൽക്കണം എന്നാലെ ട്രീറ്റ്മെൻറ് നടപടികളും ആയി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഹോസ്പിറ്റലിന് റിസ്ക്ക് ഏറ്റെടുക്കാൻ പറ്റില്ലത്രേ. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോൾ ബൈജു പറഞ്ഞു ന്ധന്ധഇവരുടെ ആരെങ്കിലും എത്തും വരെ ഞാൻ നിൽക്കാം.’’ കണ്ട്രോൾ റൂമിൽ വിളിച്ച് അന്വഷിച്ചപ്പോൾ നിങ്ങൾ ഒരാൾക്ക് ബസ് ഓടിച്ച് ബാഗ്ലൂർ പോകാമെങ്കിൽ ഒരാൾ ഹോസ്പിറ്റലിൽ നിൽക്കു മറ്റൊരാൾ യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിർദേശം ലഭിച്ചു..!
അങ്ങനെ ബൈജു ഹോസ്പിറ്റലിൽ നിന്നു. ബസിലെ മറ്റു യാത്രക്കാരും ആയി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി ഡിസ്ചാർജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. ബൈജുവിനെ അവർ ഹൊസുർ റെയിൽവേ സ്റ്റഷനിൽ ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിൻ കയറി ബസ് പാർക്ക് ചെയ്യുന്ന ബാംഗ്ലൂർ പീനിയയിലേക്ക് പുറപ്പെട്ടു....! നന്മയുടെ കരം നീട്ടിയ ഗിരീഷ് & ബൈജു ഒരായിരം അഭിനന്ദനങ്ങൾ...