തിരുപ്പുർ: തിരുപ്പൂരിൽ കെഎസ്ആര്ടിസി ബസിലേക്ക് ഇടിച്ചുകയറിയ ലോറിയുടെ ഡ്രൈവർ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണു പോലീസിൽ കീഴടങ്ങിയത്. പുലർച്ചെ 3.15നായിരുന്നു അപകടം. അപകടത്തിൽ 20 പേരാണു മരിച്ചത്. ബസിൽ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്.
ടൈലുമായി എറണാകുളത്തുനിന്നു സേലത്തേക്കു പോയ എറണാകുളം രജിസ്ട്രേഷൻ ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി ഡിവൈഡർ തകർത്തു മറുവശത്തുകൂടി പോയ ബസിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നന്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപെട്ടത്.
ഫെബ്രുവരി 17-നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്നു ബംഗളുരുവിലേക്കു പോയത്. തൊട്ടുപിറ്റേന്നു തന്നെ ബസ് കേരളത്തിലേക്കു മടങ്ങേണ്ടിയിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാത്തതിനാൽ ഒരു ദിവസം വൈകി പത്തൊന്പതിനാണു മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കു കൊച്ചിയിൽ എത്തിച്ചേരേണ്ടതായിരുന്നു ബസ്.
അപകടം നടക്കുന്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ചില സീറ്റുകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി. മൃതദേഹങ്ങൾ അവിനാശി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകും.
ടൈലുമായി എറണാകുളത്തുനിന്നു സേലത്തേക്കു പോയ എറണാകുളം രജിസ്ട്രേഷൻ ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി ഡിവൈഡർ തകർത്തു മറുവശത്തുകൂടി പോയ ബസിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നന്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപെട്ടത്.
ഫെബ്രുവരി 17-നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്നു ബംഗളുരുവിലേക്കു പോയത്. തൊട്ടുപിറ്റേന്നു തന്നെ ബസ് കേരളത്തിലേക്കു മടങ്ങേണ്ടിയിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാത്തതിനാൽ ഒരു ദിവസം വൈകി പത്തൊന്പതിനാണു മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കു കൊച്ചിയിൽ എത്തിച്ചേരേണ്ടതായിരുന്നു ബസ്.
അപകടം നടക്കുന്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ചില സീറ്റുകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി. മൃതദേഹങ്ങൾ അവിനാശി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകും.