തിരുവനന്തപുരം/തിരുപ്പുർ: തിരുപ്പൂരിൽ കഐസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയത് എറണാകുളം രജിസ്ട്രേഷൻ ലോറി. ടൈലുമായി എറണാകുളത്തുനിന്നു സേലത്തേക്കു പോയ ലോറിയാണ് അപകടമുണ്ടാക്കിയത്.
ലോറി ഡിവൈഡർ തകർത്ത് മറുവശത്തുകൂടി പോയ ബസിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നന്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപെട്ടത്.
ഫെബ്രുവരി 17-നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളുരുവിലേക്കു പോയത്. തൊട്ടുപിറ്റേന്നു തന്നെ ബസ് കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാത്തതിനാൽ ഒരു ദിവസം വൈകി പത്തൊന്‍പതിനാണ് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് കൊച്ചിയിൽ എത്തിച്ചേരേണ്ടതായിരുന്നു ബസ്.
പുലർച്ചെ 3.15നായിരുന്നു അപകടം. ബസിൽ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവർ ഏറെയും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവർക്ക് നേരിയ പരിക്കാണ് ഏറ്റത്. അപകടത്തിൽ 20 പേരാണ് മരിച്ചത്. 10 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
ലോറി ഡിവൈഡർ തകർത്ത് മറുവശത്തുകൂടി പോയ ബസിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നന്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപെട്ടത്.
ഫെബ്രുവരി 17-നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളുരുവിലേക്കു പോയത്. തൊട്ടുപിറ്റേന്നു തന്നെ ബസ് കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാത്തതിനാൽ ഒരു ദിവസം വൈകി പത്തൊന്‍പതിനാണ് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് കൊച്ചിയിൽ എത്തിച്ചേരേണ്ടതായിരുന്നു ബസ്.
പുലർച്ചെ 3.15നായിരുന്നു അപകടം. ബസിൽ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവർ ഏറെയും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവർക്ക് നേരിയ പരിക്കാണ് ഏറ്റത്. അപകടത്തിൽ 20 പേരാണ് മരിച്ചത്. 10 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു.