ജയ്പുർ: മോഷണകുറ്റം ആരോപിച്ചു രാജസ്ഥാനിൽ ദളിത് സഹോദരങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. ജയ്പൂരിൽനിന്ന് 230 കിലോമീറ്റർ അകലെയുള്ള നഗൗറിലെ പെട്രോൾ പന്പിൽവച്ചാണു സഹോദരങ്ങൾക്ക് ആക്രമണം നേരിടേണ്ടിവന്നത്.
ദളിത് യുവാവ് ഞായറാഴ്ച സഹോദരനുമൊത്തു പെട്രോൾ പന്പിൽ ഇന്ധനം വാങ്ങാനെത്തിയപ്പോൾ, ഒരു കൂട്ടം ആളുകൾ ഇവരെ മോഷണക്കുറ്റമാരോപിച്ചു തല്ലിച്ചതയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവാക്കളെ കെട്ടിയിട്ടു വസ്ത്രമഴിച്ചു സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു ക്രൂരമായി ഉപദ്രവിക്കുന്നതും ജനനേന്ദ്രിയങ്ങളിലടക്കം പെട്രോൾ ഒഴിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പത്തോളം പേർ ചേർന്നാണ് ആക്രമണം നടത്തുന്നത്. പെട്രോൾ പന്പിലെ ജീവനക്കാരാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്.
സഹോദരൻമാരുടെ പരാതിയിൽ പെട്രോൾ പന്പിലെ ജീവനക്കാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.
ദളിത് യുവാവ് ഞായറാഴ്ച സഹോദരനുമൊത്തു പെട്രോൾ പന്പിൽ ഇന്ധനം വാങ്ങാനെത്തിയപ്പോൾ, ഒരു കൂട്ടം ആളുകൾ ഇവരെ മോഷണക്കുറ്റമാരോപിച്ചു തല്ലിച്ചതയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവാക്കളെ കെട്ടിയിട്ടു വസ്ത്രമഴിച്ചു സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു ക്രൂരമായി ഉപദ്രവിക്കുന്നതും ജനനേന്ദ്രിയങ്ങളിലടക്കം പെട്രോൾ ഒഴിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പത്തോളം പേർ ചേർന്നാണ് ആക്രമണം നടത്തുന്നത്. പെട്രോൾ പന്പിലെ ജീവനക്കാരാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്.
സഹോദരൻമാരുടെ പരാതിയിൽ പെട്രോൾ പന്പിലെ ജീവനക്കാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.