തിരുപ്പുർ (തമിഴ്നാട്): കോയന്പത്തൂരിനടുത്ത് അവിനാശിയിൽ അപകടത്തിൽപ്പെട്ട കഐസ്ആർടിസി ഗരുഡ കിംഗ് ക്ലാസ് ബസിൽ യാത്ര ചെയ്തിരുന്നത് 42 മലയാളികൾ. കഐസ്ആർടിസി അധികൃതരാണു വിവരം പുറത്തുവിട്ടത്.
ഇവരിൽ 19 പേർ അപകടത്തിൽ മരിച്ചു. പാലക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മരിച്ചവരിൽ ഏറെയുമെന്നാണു റിപ്പോർട്ട്. മരിച്ചവരുടെ പേരുവിവരങ്ങൾ കൃത്യമായി പുറത്തുവിട്ടിട്ടില്ല.
ഇരുപതോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് തിരുപ്പുർ എസ്പി അറിയിച്ചു. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയന്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോയന്പത്തൂർ അവിനാശി റോഡിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ബംഗളുരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കഐസ്ആർടിസി ബസിലേക്ക് അമിത വേഗതയിൽ ഡിവൈഡർ മറികടന്ന് നിയന്ത്രണംവിട്ടുവന്ന കണ്ടെയ്നർ ടൈൽ ലോറി ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കഐസ്ആർടിസി ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താൻ നിർദേശം നൽകിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പാലക്കാട്ടും എറണാകുളത്തും ഇറങ്ങാനുള്ളവരായിരുന്നു ബസിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രനും വി.എസ്. സുനിൽകുമാറും തിരുപ്പൂരിലേക്കു പോകുമെന്നാണു റിപ്പോർട്ട്.
ഇവരിൽ 19 പേർ അപകടത്തിൽ മരിച്ചു. പാലക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മരിച്ചവരിൽ ഏറെയുമെന്നാണു റിപ്പോർട്ട്. മരിച്ചവരുടെ പേരുവിവരങ്ങൾ കൃത്യമായി പുറത്തുവിട്ടിട്ടില്ല.
ഇരുപതോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് തിരുപ്പുർ എസ്പി അറിയിച്ചു. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയന്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോയന്പത്തൂർ അവിനാശി റോഡിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ബംഗളുരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കഐസ്ആർടിസി ബസിലേക്ക് അമിത വേഗതയിൽ ഡിവൈഡർ മറികടന്ന് നിയന്ത്രണംവിട്ടുവന്ന കണ്ടെയ്നർ ടൈൽ ലോറി ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കഐസ്ആർടിസി ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താൻ നിർദേശം നൽകിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പാലക്കാട്ടും എറണാകുളത്തും ഇറങ്ങാനുള്ളവരായിരുന്നു ബസിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രനും വി.എസ്. സുനിൽകുമാറും തിരുപ്പൂരിലേക്കു പോകുമെന്നാണു റിപ്പോർട്ട്.