ബംഗളുരു: പൗരത്വനിയമത്തിനെതിരായ കവിതയുടെ പേരിൽ കർണാടകയിൽ കവിയും മാധ്യമപ്രവർത്തകനും അറസ്റ്റിൽ. പൊതുപരിപാടിക്കിടെ കവിത ചൊല്ലിയ കവി സിറാജ് ബിസാരള്ളിയും ഇതു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കന്നഡനെറ്റ് ഡോട്ട് കോം എഡിറ്റർ എച്ച്.വി. രാജബക്ഷിയുമാണ് അറസ്റ്റിലായത്.
ദക്ഷിണ കന്നഡയിലെ കൊപ്പൽ ജില്ലയിലാണു സംഭവം. ന്ധനിന്ന ദഖലെ യാവഗ നീഡുട്ടീ? (നിങ്ങളുടെ രേഖകൾ എപ്പോഴാണു നൽകുക?)’ എന്ന സ്വന്തം കവിത കഴിഞ്ഞമാസം ഒന്പതിനു നടന്ന അനെഗുണ്ടി ഉത്സവ എന്ന സംസ്കാരിക ഉത്സവത്തിൽ സിരാജ് ബിസാരള്ളി ചൊല്ലിയിരുന്നു. ഇതിന്റെ വീഡിയോ രാജബക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതാണ് അറസ്റ്റിനു വഴിവച്ചത്.
യുവമോർച്ച ജില്ലാ സെക്രട്ടറി ശിവു അരാകേരി ഗംഗാവതി റൂറൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബിസാരള്ളിയും രാജബക്ഷിയും ജില്ലാ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
ദക്ഷിണ കന്നഡയിലെ കൊപ്പൽ ജില്ലയിലാണു സംഭവം. ന്ധനിന്ന ദഖലെ യാവഗ നീഡുട്ടീ? (നിങ്ങളുടെ രേഖകൾ എപ്പോഴാണു നൽകുക?)’ എന്ന സ്വന്തം കവിത കഴിഞ്ഞമാസം ഒന്പതിനു നടന്ന അനെഗുണ്ടി ഉത്സവ എന്ന സംസ്കാരിക ഉത്സവത്തിൽ സിരാജ് ബിസാരള്ളി ചൊല്ലിയിരുന്നു. ഇതിന്റെ വീഡിയോ രാജബക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതാണ് അറസ്റ്റിനു വഴിവച്ചത്.
യുവമോർച്ച ജില്ലാ സെക്രട്ടറി ശിവു അരാകേരി ഗംഗാവതി റൂറൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബിസാരള്ളിയും രാജബക്ഷിയും ജില്ലാ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.