ജംഷഡ്പുർ: എഎഫ്സി ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബ് എന്ന ചരിത്രം കുറിച്ച് എഫ്സി ഗോവ. ഐഎസ്എലിൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ 5-0നു തകർത്തെറിഞ്ഞാണ് ഗോവ എഎഫ്സി ചാന്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കിയത്.
ജംഷഡ്പുരിനെതിരേ ഹ്യൂഗൊ ബൗമസ് (70, 90) ഇരട്ട ഗോൾ സ്വന്തമാക്കി. ഫെറാൻ കൊറോമിനസ് (11), ജാക്കിചന്ദ് സിംഗ് (84), മൗർതാഡ ഫാൾ (87) എന്നിവരും ഗോവയ്ക്കായി ലക്ഷ്യംകണ്ടു. ഒരു സമനിലകൂടി ലഭിച്ചാൽ എഎഫ്സി ചാന്പ്യൻസ് ലീഗിനു യോഗ്യത നേടാമെന്ന അവസ്ഥയിലായിലാണ് എഫ്സി ഗോവ കളിക്കാനിറങ്ങിയത്.
ജയത്തോടെ ഗോവ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 18 മത്സരങ്ങളും പൂർത്തിയാക്കിയ അവർ 39 പോയിന്റുമായാണ് ഒന്നാമത് ഫിനിഷ് ചെയ്തത്.
ജംഷഡ്പുരിനെതിരേ ഹ്യൂഗൊ ബൗമസ് (70, 90) ഇരട്ട ഗോൾ സ്വന്തമാക്കി. ഫെറാൻ കൊറോമിനസ് (11), ജാക്കിചന്ദ് സിംഗ് (84), മൗർതാഡ ഫാൾ (87) എന്നിവരും ഗോവയ്ക്കായി ലക്ഷ്യംകണ്ടു. ഒരു സമനിലകൂടി ലഭിച്ചാൽ എഎഫ്സി ചാന്പ്യൻസ് ലീഗിനു യോഗ്യത നേടാമെന്ന അവസ്ഥയിലായിലാണ് എഫ്സി ഗോവ കളിക്കാനിറങ്ങിയത്.
ജയത്തോടെ ഗോവ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 18 മത്സരങ്ങളും പൂർത്തിയാക്കിയ അവർ 39 പോയിന്റുമായാണ് ഒന്നാമത് ഫിനിഷ് ചെയ്തത്.