നെടുന്പാശേരി: സൗദിയിൽ വിവിധ കേസുകളിൽ കുടുങ്ങി ജയിൽ ശിക്ഷ അനുഭവിച്ചവരും പ്രതിയാക്കപ്പെട്ടവരുമായ 196 ഇന്ത്യക്കാർ പൊതുമാപ്പ് ലഭിച്ചതിനെത്തുടർന്ന് കൊച്ചിയിലെത്തി. ബുധനാഴ്ച രാവിലെ ആറരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സൗദി എയർലൈൻസ് വിമാനത്തിലാണ് 15 മലയാളികൾ അടങ്ങുന്ന സംഘമെത്തിയത്.
വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടർന്നവർ, സ്പോണ്സർ പാസ്പോർട്ട് തടഞ്ഞുവച്ചതിനെത്തുടർന്നു രേഖകളില്ലാതെ മറ്റിടങ്ങളിൽ ജോലി ചെയ്തവർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപടലുകളെത്തുടർന്നാണ് ഇവരെ പൊതുമാപ്പ് നൽകി സൗദി സർക്കാർ വിട്ടയച്ചത്.
കൊച്ചിയിൽ ഇവർ വിമാനം ഇറങ്ങിയതിന്റെ രേഖകളെല്ലാം സൗദി എംബസിക്ക് അയച്ചശേഷമാണ് വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാനായത്.
വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടർന്നവർ, സ്പോണ്സർ പാസ്പോർട്ട് തടഞ്ഞുവച്ചതിനെത്തുടർന്നു രേഖകളില്ലാതെ മറ്റിടങ്ങളിൽ ജോലി ചെയ്തവർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപടലുകളെത്തുടർന്നാണ് ഇവരെ പൊതുമാപ്പ് നൽകി സൗദി സർക്കാർ വിട്ടയച്ചത്.
കൊച്ചിയിൽ ഇവർ വിമാനം ഇറങ്ങിയതിന്റെ രേഖകളെല്ലാം സൗദി എംബസിക്ക് അയച്ചശേഷമാണ് വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാനായത്.