ന്യൂഡൽഹി: അയോധ്യ ക്ഷേത്രനിർമാണത്തിനുള്ള ട്രസ്റ്റിന്റെ (ശ്രീരാമജൻമഭൂമി തീർഥ ക്ഷേത്ര) പ്രസിഡന്റായി മഹന്ത് നൃത്യഗോപാൽ ദാസിനെ തെരഞ്ഞെടുത്തു. വിശ്വഹിന്ദു പരിഷതിന്റെ നേതൃത്വത്തിലുള്ള രാം ജൻമഭൂമി ന്യാസിന്റെ അധ്യക്ഷനും, ബാബ്റി മസ്ജിദ് തകർത്ത കേസിലെ പ്രതിയുമാണു നൃത്യഗോപാൽ ദാസ്.
വിഎച്ച്പി രാജ്യാന്തര പ്രസിഡന്റ് ചന്പത് റായിയാണ് ജനറൽ സെക്രട്ടറി. ട്രഷററായി ഗോവിന്ദ് ദേവ ഗിരിയും നിയമിക്കപ്പെട്ടു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറും സമിതിയിലുണ്ട്. മുതിർന്ന അഭിഭാഷകൻ കെ. പരാശരന്റെ വസതിയിൽവച്ചു ചേർന്ന യോഗത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ക്ഷേത്ര നിർമാണ സമിതിയുടെ ചെയർമാനായി മുൻ കാബിനറ്റ് സെക്രട്ടറി നൃപേന്ദ്രമിശ്രയെ നിയമിച്ചു. ക്ഷേത്ര നിർമാണത്തെ കുറിച്ചു ആലോചിക്കുന്നതിനായി 15 ദിവസത്തിനു ശേഷം വീണ്ടും യോഗം ചേരും.
ട്രസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കഴിഞ്ഞ ദിവസം പ്രതിഷേധമറിയിച്ച നൃത്യഗോപാൽ ദാസുമായി ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചർച്ച നടത്തിയിരുന്നു. അതേസമയം, നൃത്യഗോപാൽ ദാസിനെ ചെയർമാൻ സ്ഥാനത്തു നിയമിച്ചതിനെതിരെ മഹന്ത് ധരംദാസ് രംഗത്തെത്തിയിട്ടുണ്ട്.
വിഎച്ച്പി രാജ്യാന്തര പ്രസിഡന്റ് ചന്പത് റായിയാണ് ജനറൽ സെക്രട്ടറി. ട്രഷററായി ഗോവിന്ദ് ദേവ ഗിരിയും നിയമിക്കപ്പെട്ടു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറും സമിതിയിലുണ്ട്. മുതിർന്ന അഭിഭാഷകൻ കെ. പരാശരന്റെ വസതിയിൽവച്ചു ചേർന്ന യോഗത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ക്ഷേത്ര നിർമാണ സമിതിയുടെ ചെയർമാനായി മുൻ കാബിനറ്റ് സെക്രട്ടറി നൃപേന്ദ്രമിശ്രയെ നിയമിച്ചു. ക്ഷേത്ര നിർമാണത്തെ കുറിച്ചു ആലോചിക്കുന്നതിനായി 15 ദിവസത്തിനു ശേഷം വീണ്ടും യോഗം ചേരും.
ട്രസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കഴിഞ്ഞ ദിവസം പ്രതിഷേധമറിയിച്ച നൃത്യഗോപാൽ ദാസുമായി ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചർച്ച നടത്തിയിരുന്നു. അതേസമയം, നൃത്യഗോപാൽ ദാസിനെ ചെയർമാൻ സ്ഥാനത്തു നിയമിച്ചതിനെതിരെ മഹന്ത് ധരംദാസ് രംഗത്തെത്തിയിട്ടുണ്ട്.