ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും പുതിയ നികുതി പരിഷ്കാരമായ ജിഎസ്ടിയെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നു വിശേഷിപ്പിച്ചു ബിജെപി നേതാവ് സുബ്രമഹ്ണ്യൻ സ്വാമി. ഹൈദരാബാദിലെ പ്രാഗ്നാ ഭാരതി സംഘടിപ്പിച്ച "ഇന്ത്യ ഇക്കണോമിക് സൂപ്പർ പവർ 2030’ എന്ന സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുയായിരുന്നു സ്വാമി.
പുതിയ നികുതി സന്പ്രദായമായ ജിഎസ്ടി വളരെ സങ്കീർണത നിറഞ്ഞതാണ്. ഏതു ഫോം എങ്ങനെ പൂരിപ്പിക്കണമെന്നു പലർക്കും അറിയില്ല. രാജ്യത്തെ ഗ്രാമങ്ങളിൽ ഇത് അപ്ലോഡ് ചെയ്യാനുള്ള സംവിധാനമില്ല. രാജസ്ഥാനിലെ ഒരു കർഷകൻ എന്നോടു പരാതിപ്പെട്ടതു ഞങ്ങൾക്ക് വൈദ്യുതിയില്ലെന്നും പിന്നെങ്ങനെ ജിഎസ്ടി അപ്ലോഡ് ചെയ്യുമെന്നുമാണ്. നിങ്ങളുടെ തലയിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യൂ, എന്നിട്ട് പ്രധാനമന്ത്രിയോടു നേരിട്ടുപോയി പറയൂ എന്നു ഞാൻ പറഞ്ഞു- ജിഎസ്ടിയെ പരിഹസിച്ച് സ്വാമി പറഞ്ഞു.
പ്രതിവർഷം 10 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചാൽ 2030 ആകുന്പോഴേക്കും ഇന്ത്യയ്ക്ക് വലിയ സാന്പത്തിക ശക്തിയായി മാറാൻ കഴിയുമെന്നു സ്വാമി പറഞ്ഞു. മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ സാന്പത്തിക നയങ്ങളെ പുകഴ്ത്തിയ സുബ്രമഹ്ണ്യൻ സ്വാമി റാവുവിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ടു. നരസിംഹറാവു കൊണ്ടു വന്ന പരിഷ്കാരങ്ങളിൽനിന്ന് ഒരു പടിപോലും മുന്നോട്ടു പോകാൻ രാജ്യത്തിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നികുതി സന്പ്രദായമായ ജിഎസ്ടി വളരെ സങ്കീർണത നിറഞ്ഞതാണ്. ഏതു ഫോം എങ്ങനെ പൂരിപ്പിക്കണമെന്നു പലർക്കും അറിയില്ല. രാജ്യത്തെ ഗ്രാമങ്ങളിൽ ഇത് അപ്ലോഡ് ചെയ്യാനുള്ള സംവിധാനമില്ല. രാജസ്ഥാനിലെ ഒരു കർഷകൻ എന്നോടു പരാതിപ്പെട്ടതു ഞങ്ങൾക്ക് വൈദ്യുതിയില്ലെന്നും പിന്നെങ്ങനെ ജിഎസ്ടി അപ്ലോഡ് ചെയ്യുമെന്നുമാണ്. നിങ്ങളുടെ തലയിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യൂ, എന്നിട്ട് പ്രധാനമന്ത്രിയോടു നേരിട്ടുപോയി പറയൂ എന്നു ഞാൻ പറഞ്ഞു- ജിഎസ്ടിയെ പരിഹസിച്ച് സ്വാമി പറഞ്ഞു.
പ്രതിവർഷം 10 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചാൽ 2030 ആകുന്പോഴേക്കും ഇന്ത്യയ്ക്ക് വലിയ സാന്പത്തിക ശക്തിയായി മാറാൻ കഴിയുമെന്നു സ്വാമി പറഞ്ഞു. മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ സാന്പത്തിക നയങ്ങളെ പുകഴ്ത്തിയ സുബ്രമഹ്ണ്യൻ സ്വാമി റാവുവിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ടു. നരസിംഹറാവു കൊണ്ടു വന്ന പരിഷ്കാരങ്ങളിൽനിന്ന് ഒരു പടിപോലും മുന്നോട്ടു പോകാൻ രാജ്യത്തിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.