ഇടുക്കി: മുൻ സിഐടിയു നേതാവ് പുറന്പോക്കു ഭൂമിക്കായി തയാറാക്കിയ വ്യാജ തണ്ടപ്പേര് ജില്ലാ ഭരണകൂടം റദ്ദാക്കി. കട്ടപ്പനയിലെ മുൻ സിഐടിയു നേതാവായ ലൂക്കാ ജോസഫാണു മറ്റൊരു ഭൂമിയുടെ തണ്ടപ്പേരിൽ പുറന്പോക്കു ഭൂമി കൈയേറിയത്.
റവന്യൂ വകുപ്പ് അധികൃതരെയടക്കം സ്വാധീനിച്ചായിരുന്നു തട്ടിപ്പ്. എന്നാൽ തണ്ടപ്പേര് വ്യാജമാണെന്നു കണ്ടെത്തിയതോടെ ജില്ലാ ഭരണകൂടം ഇത് റദ്ദാക്കുകയായിരുന്നു. സഹകരണ ആശുപത്രിയാണ് ഈ സ്ഥലത്തു പ്രവർത്തിക്കുന്നത്. സിപിഎം നിയന്ത്രണത്തിലാണ് ഈ ആശുപത്രി.
ഭൂമി ഏറ്റെടുക്കാൻ തഹസിൽദാർക്ക് നിർദേശം നൽകുമെന്നും സ്ഥലത്ത് പ്രവർത്തിക്കുന്ന സഹകരണ ആശുപത്രി ഒഴിയാൻ ആവശ്യപ്പെടുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
റവന്യൂ വകുപ്പ് അധികൃതരെയടക്കം സ്വാധീനിച്ചായിരുന്നു തട്ടിപ്പ്. എന്നാൽ തണ്ടപ്പേര് വ്യാജമാണെന്നു കണ്ടെത്തിയതോടെ ജില്ലാ ഭരണകൂടം ഇത് റദ്ദാക്കുകയായിരുന്നു. സഹകരണ ആശുപത്രിയാണ് ഈ സ്ഥലത്തു പ്രവർത്തിക്കുന്നത്. സിപിഎം നിയന്ത്രണത്തിലാണ് ഈ ആശുപത്രി.
ഭൂമി ഏറ്റെടുക്കാൻ തഹസിൽദാർക്ക് നിർദേശം നൽകുമെന്നും സ്ഥലത്ത് പ്രവർത്തിക്കുന്ന സഹകരണ ആശുപത്രി ഒഴിയാൻ ആവശ്യപ്പെടുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.