ചണ്ഡീഗഢ്: ദേശീയപാതയിലെ ടോൾപ്ലാസയ്ക്ക് സമീപം പെണ്‍കുട്ടിയെ കത്തിമുനയിൽനിർത്തി കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ കർണാലിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ പെണ്‍കുട്ടിയാണു പീഡനത്തിനിരയായത്. പാനിപ്പട്ടിൽ ബന്ധുക്കളെ കണ്ടു തിരിച്ചുവരുന്പോഴാണു സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.
പാനിപ്പട്ടിൽനിന്നു ബസിൽ മടങ്ങുന്നതിനിടെ പെണ്‍കുട്ടിയും ഭർത്താവും ദേശീയപാതയിൽ ടോൾപ്ലാസയ്ക്കു സമീപം ഇറങ്ങി. തുടർന്നു ഭർത്താവ് ചായ കുടിക്കാനും പെണ്‍കുട്ടി സമീപത്തെ ശുചിമുറിയിലേക്കും പോയി. ഇതിനിടെ രണ്ടുപേർ കത്തി കാട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ടോൾപ്ലാസയ്ക്കു സമീപത്തെ അണ്ടർപാസിൽവച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിനുശേഷം രണ്ടു പ്രതികളും സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടി പിന്നീട് ഭർത്താവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാൾ ടോൾപ്ലാസയ്ക്കു സമീപം കട നടത്തുകയാണ്. മറ്റൊരാൾ ടോൾ പ്ലാസയിലെ ചെക്കിംഗ് പോയന്റിൽ സുരക്ഷാ ജീവനക്കാരനാണ്.
പാനിപ്പട്ടിൽനിന്നു ബസിൽ മടങ്ങുന്നതിനിടെ പെണ്‍കുട്ടിയും ഭർത്താവും ദേശീയപാതയിൽ ടോൾപ്ലാസയ്ക്കു സമീപം ഇറങ്ങി. തുടർന്നു ഭർത്താവ് ചായ കുടിക്കാനും പെണ്‍കുട്ടി സമീപത്തെ ശുചിമുറിയിലേക്കും പോയി. ഇതിനിടെ രണ്ടുപേർ കത്തി കാട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ടോൾപ്ലാസയ്ക്കു സമീപത്തെ അണ്ടർപാസിൽവച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിനുശേഷം രണ്ടു പ്രതികളും സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടി പിന്നീട് ഭർത്താവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാൾ ടോൾപ്ലാസയ്ക്കു സമീപം കട നടത്തുകയാണ്. മറ്റൊരാൾ ടോൾ പ്ലാസയിലെ ചെക്കിംഗ് പോയന്റിൽ സുരക്ഷാ ജീവനക്കാരനാണ്.