ന്യഡൽഹി: പശുവിന്റെ പാലിലും ചാണകത്തിലും മൂത്രത്തിലും അടങ്ങിയിരിക്കുന്ന ഗുണകരമായ വസ്തുക്കളെക്കുറിച്ച് പഠനം നടത്താൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്. ഇതിനായുള്ള ഫണ്ടും വകുപ്പ് വാഗ്ദാനം ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഇതര ഏജൻസികൾ എന്നിവർക്കാണ് ഗവേഷണത്തിന് അവസരം. മാർച്ച് 14 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.
എന്നാൽ ഇതു സംബന്ധിച്ച് രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞർക്കിടയിൽ സംശയങ്ങളുയർന്നിട്ടുണ്ട്. ഇത് സത്യസന്ധമായ ഒരു നീക്കമാണോ, അതോ ഏതെങ്കിലും അജണ്ടയുടെ ഭാഗമാണോയെന്നും പലരും സംശയം പ്രകടിപ്പിച്ചു.
ഗൗരവമായ അന്വേഷണം തന്നെയാണോ അതോ ആരുടെയെങ്കിലും താൽപര്യങ്ങളാണോ ഇതിനു പിന്നിലെന്ന് ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റിയിലെ പ്രമുഖ ശാസ്ത്രഞ്ജൻ സുഭാഷ് ലഖോടിയ സംശയം പ്രകടിപ്പിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് ശാസ്ത്ര സാങ്കേതിക വകുപ്പ് പറയുന്നത് ഇങ്ങനെ- പുരാതന ആയുർവേദ പുസ്തകങ്ങളിലും മറ്റും പശുവിന്റെ പാൽ, മൂത്രം, ചാണകം തുടങ്ങിയവ വിവിധ അസുഖങ്ങൾക്ക് പ്രത്യേകച്ച് കാൻസർ, പ്രമേഹം, വാതം തുടങ്ങിയവയ്ക്ക് ഗുണകരമാണെന്നു പറയുന്നുണ്ട്. പാരന്പര്യ വൈദ്യവും ഇതു ശരിവയ്ക്കുന്നുണ്ട്.
എന്നാൽ ഇതുവരെ ശാസ്ത്രീയമായ ഒരു ഗവേഷഷണവും ഇതിനേക്കുറിച്ച് നടന്നിട്ടില്ല. അതിനാലാണ് ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വകുപ്പിന്റെ വിശദീകരണം.
എന്നാൽ ഇതു സംബന്ധിച്ച് രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞർക്കിടയിൽ സംശയങ്ങളുയർന്നിട്ടുണ്ട്. ഇത് സത്യസന്ധമായ ഒരു നീക്കമാണോ, അതോ ഏതെങ്കിലും അജണ്ടയുടെ ഭാഗമാണോയെന്നും പലരും സംശയം പ്രകടിപ്പിച്ചു.
ഗൗരവമായ അന്വേഷണം തന്നെയാണോ അതോ ആരുടെയെങ്കിലും താൽപര്യങ്ങളാണോ ഇതിനു പിന്നിലെന്ന് ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റിയിലെ പ്രമുഖ ശാസ്ത്രഞ്ജൻ സുഭാഷ് ലഖോടിയ സംശയം പ്രകടിപ്പിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് ശാസ്ത്ര സാങ്കേതിക വകുപ്പ് പറയുന്നത് ഇങ്ങനെ- പുരാതന ആയുർവേദ പുസ്തകങ്ങളിലും മറ്റും പശുവിന്റെ പാൽ, മൂത്രം, ചാണകം തുടങ്ങിയവ വിവിധ അസുഖങ്ങൾക്ക് പ്രത്യേകച്ച് കാൻസർ, പ്രമേഹം, വാതം തുടങ്ങിയവയ്ക്ക് ഗുണകരമാണെന്നു പറയുന്നുണ്ട്. പാരന്പര്യ വൈദ്യവും ഇതു ശരിവയ്ക്കുന്നുണ്ട്.
എന്നാൽ ഇതുവരെ ശാസ്ത്രീയമായ ഒരു ഗവേഷഷണവും ഇതിനേക്കുറിച്ച് നടന്നിട്ടില്ല. അതിനാലാണ് ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വകുപ്പിന്റെ വിശദീകരണം.