ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ച സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. പോലീസ് വരുത്തിയ വീഴ്ചകളും അതിക്രമങ്ങളും മറച്ചുവയ്ക്കാന്‍ നിരപരാധികളെ കേസില്‍ കുടുക്കിയെന്ന് കോടതി വിമർശിച്ചു.
കേസിൽ അറസ്റ്റിലായ 21 പേർക്കും കോടതി ജാമ്യം അനുവദിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരുടെ പരാതിയിൽ ഒരു നടപടിയും എടുത്തില്ലെന്നും കൊല്ലപ്പെട്ടവർക്കെതിരെ കേസ് എടുത്തത് വീഴ്ച മറയ്ക്കാനാണെന്നും കോടതി വിമർശിച്ചു.
അറസ്റ്റിലായവർക്കെതിരെ വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ മനഃപൂർവം ശ്രമമുണ്ടായി എന്നതിന് രേഖകളുണ്ട്. ഇതിലൂടെ നിരപരാധികളുടെ സ്വാതന്ത്ര്യമാണ് നിങ്ങൾ ഇല്ലാതാക്കിയതെന്നും കോടതി നിരീക്ഷിച്ചു.
അറസ്റ്റിലായവർക്ക് എതിരെ മുമ്പും ക്രിമിനൽ കേസുകളുണ്ടായിരുന്നോ എന്നതല്ല, ഇപ്പോൾ ഇവിടെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളിൽ അറസ്റ്റിലായവർക്ക് പങ്കുണ്ടോ എന്നും കോടതി ചോദിച്ചു. ഇവർക്കെതിരെ കൃത്യമായ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. കേസ് അന്വേഷണം ദുരുദ്ദേശപരവും നിഷ്പക്ഷമല്ലാത്തതുമാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു.
Also Watch
കേസിൽ അറസ്റ്റിലായ 21 പേർക്കും കോടതി ജാമ്യം അനുവദിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരുടെ പരാതിയിൽ ഒരു നടപടിയും എടുത്തില്ലെന്നും കൊല്ലപ്പെട്ടവർക്കെതിരെ കേസ് എടുത്തത് വീഴ്ച മറയ്ക്കാനാണെന്നും കോടതി വിമർശിച്ചു.
അറസ്റ്റിലായവർക്കെതിരെ വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ മനഃപൂർവം ശ്രമമുണ്ടായി എന്നതിന് രേഖകളുണ്ട്. ഇതിലൂടെ നിരപരാധികളുടെ സ്വാതന്ത്ര്യമാണ് നിങ്ങൾ ഇല്ലാതാക്കിയതെന്നും കോടതി നിരീക്ഷിച്ചു.
അറസ്റ്റിലായവർക്ക് എതിരെ മുമ്പും ക്രിമിനൽ കേസുകളുണ്ടായിരുന്നോ എന്നതല്ല, ഇപ്പോൾ ഇവിടെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളിൽ അറസ്റ്റിലായവർക്ക് പങ്കുണ്ടോ എന്നും കോടതി ചോദിച്ചു. ഇവർക്കെതിരെ കൃത്യമായ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. കേസ് അന്വേഷണം ദുരുദ്ദേശപരവും നിഷ്പക്ഷമല്ലാത്തതുമാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു.
Also Watch