+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലയിക്കണോ... വേണ്ടയോ? കേരള കോണ്‍ഗ്രസ്-ജേക്കബിൽ പ്രതിസന്ധി രൂക്ഷം

കോട്ടയം: കേരള കോണ്‍ഗ്രസ്ജേക്കബ് വിഭാഗം പിളർപ്പിന്‍റെ വക്കിലേക്ക്. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അനൂപ് ജേക്കബ് എംഎൽഎയുടെ നിലപാടുകൾക്കതിരേ രൂക്ഷവിമർ
ലയിക്കണോ... വേണ്ടയോ? കേരള കോണ്‍ഗ്രസ്-ജേക്കബിൽ പ്രതിസന്ധി രൂക്ഷം
കോട്ടയം: കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം പിളർപ്പിന്‍റെ വക്കിലേക്ക്. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അനൂപ് ജേക്കബ് എംഎൽഎയുടെ നിലപാടുകൾക്കതിരേ രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തി. ഇതോടെ ഏറെനാളായി പാർട്ടിയിലെ ഈ രണ്ടു പ്രമുഖ നേതാക്കൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു.

പാർട്ടിയെ ഒരു പിളർപ്പിന്‍റെ വക്കിലേക്ക് എത്തിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ജോണിനെല്ലൂരിന്‍റെ ശ്രമങ്ങൾക്ക് അനൂപ് ജേക്കബിന്‍റെ പിന്തുണ ലഭിക്കാത്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു.

പാർട്ടിയിലെ സ്ഥാനങ്ങളെല്ലാം ഒരാൾക്ക് മതിയെന്നുള്ള ചിന്തയാണ് അനൂപിനുള്ളതെന്ന് ജോണി നെല്ലൂർ ആരോപിക്കുന്നു. ഈ രീതിയിൽ പോയാൽ അനൂപിനൊഴികെ മറ്റാർക്കും ഒരു പഞ്ചായത്ത് അംഗമാകാൻ പോലും സാധിക്കില്ല. നാലു നിയമസഭാ സീറ്റു വരെ ലഭിച്ചിരുന്ന പാർട്ടിക്ക് ഇപ്പോൾ പിറവം സീറ്റു മാത്രമാണ് യുഡിഎഫ് നൽകിയിട്ടുള്ളത്. ഇക്കാര്യങ്ങളിലൊന്നും അനൂപ്ജേക്കബ് പാർട്ടിയുടെ അവകാശം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി പ്രവർത്തകരുടെ ഗുണത്തിനുവേണ്ടിയാണ് ജോസഫ് വിഭാഗവുമായി ചർച്ച നടത്തിയത്. എന്നാൽ ഇതിനൊന്നും അനൂപിന് താത്പര്യമില്ലെന്നും ജോണി നെല്ലൂർ പറയുന്നു.

ലയനനീക്കവുമായി മുന്നോട്ടുപോകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ജോണി നെല്ലൂർ അറിയിച്ചു. 21ന് കോട്ടയത്തു ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അനൂപ് ജേക്കബ് വിഭാഗവും 21ന് കോട്ടയത്ത് യോഗം വിളച്ചിട്ടുണ്ട്.. ഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരും തങ്ങൾക്കൊപ്പമാണെന്ന് അനൂപ് ജേക്കബ് വിഭാഗം പറഞ്ഞു ലയനം വേണ്ടന്നും പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്നും അവർ വ്യക്തമാക്കി.
More in Latest News :