തിരുവനന്തപുരം: പോലീസിൽ അഴിമതിയുണ്ടെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണം. സിഎജി റിപ്പോർട്ടിനു വിലയില്ലെയെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോലീസിനായി നിർമിച്ച വില്ലകൾ സന്ദർശിച്ചശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
സിഎജി റിപ്പോർട്ടിൽ ഏറ്റവും പ്രധാനമായി പറഞ്ഞിട്ടുള്ള കാര്യമാണ് എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് നിർമിക്കാനുള്ള ഫണ്ട് ഡിജിപി വകമാറ്റി വില്ലകൾ നിർമിക്കുന്നുവെന്നത്. ഇത് ഗുരുതരമായി നടപടിയാണ്. എസ്ഐമാർക്കും എഎസ്ഐമാർക്കും ആവശ്യത്തിന് ക്വാർട്ടേഴ്സ് ഇല്ലെന്നും ഡിജിപിയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി അറിയാതെ ഡിജിപി ഒന്നും ചെയ്യുകയില്ല. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സേനാംഗങ്ങൾക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള പണം ഡിജിപി വകമാറ്റിയെന്ന് പി.ടി. തോമസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതാണ്. പിന്നെ സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് പറയുന്നത് എന്ത് അർഥത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. അഴിതി കണ്ടെത്തിയ ആൾക്കാണ് കുഴപ്പം. കുറ്റം ചെയ്തവർക്ക് കുഴപ്പമില്ല. അങ്ങനെയെങ്കിൽ പി.ടി. തോമസിനെ അറസ്റ്റു ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോർട്ടിനെതിരെ ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെയാണ് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറി കൂടി അറിഞ്ഞാണ് ഈ അഴിമതിയെന്നും അദ്ദേഹം ആരോപിച്ചു.
പോലീസിന്റെ തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറയുന്നു. ഇപ്പോൾ ആരാണ് ഈ തോക്കുകൾ കൊണ്ടുവന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയോടൊപ്പം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.ടി. തോമസ്, സി.പി. ജോണ് തുടങ്ങിയവരും വില്ലകൾ സന്ദർശിച്ചു.
സിഎജി റിപ്പോർട്ടിൽ ഏറ്റവും പ്രധാനമായി പറഞ്ഞിട്ടുള്ള കാര്യമാണ് എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് നിർമിക്കാനുള്ള ഫണ്ട് ഡിജിപി വകമാറ്റി വില്ലകൾ നിർമിക്കുന്നുവെന്നത്. ഇത് ഗുരുതരമായി നടപടിയാണ്. എസ്ഐമാർക്കും എഎസ്ഐമാർക്കും ആവശ്യത്തിന് ക്വാർട്ടേഴ്സ് ഇല്ലെന്നും ഡിജിപിയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി അറിയാതെ ഡിജിപി ഒന്നും ചെയ്യുകയില്ല. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സേനാംഗങ്ങൾക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള പണം ഡിജിപി വകമാറ്റിയെന്ന് പി.ടി. തോമസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതാണ്. പിന്നെ സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് പറയുന്നത് എന്ത് അർഥത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. അഴിതി കണ്ടെത്തിയ ആൾക്കാണ് കുഴപ്പം. കുറ്റം ചെയ്തവർക്ക് കുഴപ്പമില്ല. അങ്ങനെയെങ്കിൽ പി.ടി. തോമസിനെ അറസ്റ്റു ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോർട്ടിനെതിരെ ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെയാണ് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറി കൂടി അറിഞ്ഞാണ് ഈ അഴിമതിയെന്നും അദ്ദേഹം ആരോപിച്ചു.
പോലീസിന്റെ തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറയുന്നു. ഇപ്പോൾ ആരാണ് ഈ തോക്കുകൾ കൊണ്ടുവന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയോടൊപ്പം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.ടി. തോമസ്, സി.പി. ജോണ് തുടങ്ങിയവരും വില്ലകൾ സന്ദർശിച്ചു.