ബെനിൻസിറ്റി: നൈജീരിയയിൽനിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു. ഉറോമി രൂപതാംഗം ഫാ. നിക്കോളാസ് ഒബേഹിനെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹത്തെ മോചിപ്പിച്ചതായി ഉറോമി രൂപതാ വക്താവ് പറഞ്ഞു.
അതേസമയം വൈദികന്റെ മോചനം സംബന്ധിച്ച് രൂപത കൂടുതൽ വിവരം പുറത്തുവിട്ടില്ല. നൈജീരിയയുടെ തെക്കുപടിഞ്ഞാറ് ഇഡോ സംസ്ഥാനത്തുനിന്നാണ് ഫാ. നിക്കോളാസ് ഒബേഹിനെ തട്ടിക്കൊണ്ടുപോയത്.
ഫാ. ഒബോഹിനെ തട്ടിക്കൊണ്ടുപോയത് ഏതു വിഭാഗക്കാരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധമുള്ള ബോകോ ഹറാം ഭീകരർ, നൈജീരിയയിൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആദ്യം ബോർണോ സംസ്ഥാനത്ത് 30 പേരെ കൊന്നത് അക്കൂട്ടരാണ്.
നാലു സെമിനാരി വിദ്യാർഥികളെ ക്രിസ്മസിനുശേഷം തട്ടിക്കൊണ്ടുപോയ ഭീകരർ അവരിലൊരാളെ കഴിഞ്ഞ മാസം വധിച്ചിരുന്നു.
അതേസമയം വൈദികന്റെ മോചനം സംബന്ധിച്ച് രൂപത കൂടുതൽ വിവരം പുറത്തുവിട്ടില്ല. നൈജീരിയയുടെ തെക്കുപടിഞ്ഞാറ് ഇഡോ സംസ്ഥാനത്തുനിന്നാണ് ഫാ. നിക്കോളാസ് ഒബേഹിനെ തട്ടിക്കൊണ്ടുപോയത്.
ഫാ. ഒബോഹിനെ തട്ടിക്കൊണ്ടുപോയത് ഏതു വിഭാഗക്കാരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധമുള്ള ബോകോ ഹറാം ഭീകരർ, നൈജീരിയയിൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആദ്യം ബോർണോ സംസ്ഥാനത്ത് 30 പേരെ കൊന്നത് അക്കൂട്ടരാണ്.
നാലു സെമിനാരി വിദ്യാർഥികളെ ക്രിസ്മസിനുശേഷം തട്ടിക്കൊണ്ടുപോയ ഭീകരർ അവരിലൊരാളെ കഴിഞ്ഞ മാസം വധിച്ചിരുന്നു.