കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജില്ലാ കോടതിക്കു സമീപമുണ്ടായ അതിശക്തമായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 19 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ക്വറ്റയിലെ ഷഹ്റ ഇ അദാലത്ത് കോടതിക്കു സമീപമുള്ള പ്രസ് ക്ലബ്ബിനു സമീപം പ്രകടനം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
നിരവധി വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു. ആരാണ് സ്ഫോടനത്തിന്റെ ഉത്തരവാദികളെന്നു വ്യക്തമല്ല.
ക്വറ്റയിലെ ഷഹ്റ ഇ അദാലത്ത് കോടതിക്കു സമീപമുള്ള പ്രസ് ക്ലബ്ബിനു സമീപം പ്രകടനം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
നിരവധി വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു. ആരാണ് സ്ഫോടനത്തിന്റെ ഉത്തരവാദികളെന്നു വ്യക്തമല്ല.