കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻതാരം മൈക്കൽ ചോപ്ര. ക്ലബിലേക്ക് താരങ്ങളെ എത്തിക്കുന്നതിന് ഇഷ്ഫാഖ് ഏജന്റുമാരിൽനിന്നു പണം പറ്റുന്നുവെന്നാണ് ട്വിറ്ററിലൂടെ ചോപ്ര ആരോപിച്ചിരിക്കുന്നത്.
ഈ സീസണിൽ സഹപരിശീലകൻ ആയ ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ തെരഞ്ഞെടുത്തത്. ഈ താരങ്ങളുടെ ഏജന്റുമാരിൽനിന്ന് ഇഷ്ഫാഖ് കമ്മീഷൻ വാങ്ങിയെന്നും ക്ലബിൽ നടക്കുന്ന അഴിമതികൾ ആരാധകൾ അറിയണമെന്നുമാണ് ചോപ്ര ട്വിറ്ററിൽ കുറിച്ചത്.
അതേസമയം സമൂഹ മാധ്യമങ്ങളിൽ ഇത് ചർച്ചയായതോടെ ഇഷ്ഫാഖിനെ പിന്തുണച്ചു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് രംഗത്തെത്തി. ക്ലബിനെതിരെയും ഒഫീഷ്യൽസിനെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ചോപ്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നും മൂന്നും സീസണുകളിൽ ഇഷ്ഫഖും ചോപ്രയും ബ്ലാസ്റ്റേഴ്സിനായി ഒരുമിച്ചിരുന്നു. അഞ്ചാം സീസണിൽ ജംഷഡ്പൂരിന്റെ സഹ പരിശീലകനായിരുന്ന ഇഷ്ഫാഖ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി തിരികെ എത്തുകയായിരുന്നു.
ഈ സീസണിൽ സഹപരിശീലകൻ ആയ ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ തെരഞ്ഞെടുത്തത്. ഈ താരങ്ങളുടെ ഏജന്റുമാരിൽനിന്ന് ഇഷ്ഫാഖ് കമ്മീഷൻ വാങ്ങിയെന്നും ക്ലബിൽ നടക്കുന്ന അഴിമതികൾ ആരാധകൾ അറിയണമെന്നുമാണ് ചോപ്ര ട്വിറ്ററിൽ കുറിച്ചത്.
അതേസമയം സമൂഹ മാധ്യമങ്ങളിൽ ഇത് ചർച്ചയായതോടെ ഇഷ്ഫാഖിനെ പിന്തുണച്ചു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് രംഗത്തെത്തി. ക്ലബിനെതിരെയും ഒഫീഷ്യൽസിനെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ചോപ്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നും മൂന്നും സീസണുകളിൽ ഇഷ്ഫഖും ചോപ്രയും ബ്ലാസ്റ്റേഴ്സിനായി ഒരുമിച്ചിരുന്നു. അഞ്ചാം സീസണിൽ ജംഷഡ്പൂരിന്റെ സഹ പരിശീലകനായിരുന്ന ഇഷ്ഫാഖ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി തിരികെ എത്തുകയായിരുന്നു.