കൊച്ചി: ആലപ്പുഴയിലെ പെരുന്പളം - പാണാവള്ളി പാലത്തിന്റെ ടെണ്ടർ ഉൗരാളുങ്കൽ ലേബർ കരാർ സൊസൈറ്റിക്ക് നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉൗരാളുങ്കൽ സൊസൈറ്റിക്ക് നിർമാണ ടെണ്ടർ നൽകുന്നതിനെതിരേ ചെറിയാൻ വർക്കി കണ്‍സ്ട്രക്ഷൻസ് കന്പനി നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
ടെണ്ടറുകളിൽ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് മുൻഗണന നൽകുന്ന സർക്കാർ ഉത്തരവിനെതിരേ ചെറിയാൻ വർക്കി കണ്‍സ്ട്രക്ഷൻസ് കന്പനി നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് പെരുന്പളം പാലത്തിന്റെ ടെണ്ടർ അനുവദിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതു നീക്കി. തുടർന്നാണു കന്പനി അപ്പീൽ നൽകിയത്. ഇതു പരിഗണിച്ച ഡിവിഷൻ ബെഞ്ച് സ്റ്റേ പുനഃസ്ഥാപിക്കുകയായിരുന്നു.
ടെണ്ടറുകളിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് മുൻഗണന നൽകുന്നതടക്കമുള്ള വിഷയങ്ങൾ സിംഗിൾ ബെഞ്ച് വാദം കേട്ട് തീർപ്പാക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
90.78 കോടി രൂപ എസ്റ്റിമേറ്റ് നിശ്ചയിച്ച പെരുന്പളം പാലത്തിനു ഹർജിക്കാർ 95.20 കോടി രൂപയാണ് ക്വാട്ട് ചെയ്തത്. ഉൗരാളുങ്കൽ സൊസൈറ്റി 97.13 കോടി രൂപ ക്വാട്ട് ചെയ്തു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത തങ്ങളെ ഒഴിവാക്കി ഉൗരാളുങ്കൽ സൊസൈറ്റിക്കു നൽകിയത് നിയമപരമല്ലെന്നാണു ഹർജിക്കാരുടെ വാദം.
ടെണ്ടറുകളിൽ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് മുൻഗണന നൽകുന്ന സർക്കാർ ഉത്തരവിനെതിരേ ചെറിയാൻ വർക്കി കണ്‍സ്ട്രക്ഷൻസ് കന്പനി നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് പെരുന്പളം പാലത്തിന്റെ ടെണ്ടർ അനുവദിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതു നീക്കി. തുടർന്നാണു കന്പനി അപ്പീൽ നൽകിയത്. ഇതു പരിഗണിച്ച ഡിവിഷൻ ബെഞ്ച് സ്റ്റേ പുനഃസ്ഥാപിക്കുകയായിരുന്നു.
ടെണ്ടറുകളിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് മുൻഗണന നൽകുന്നതടക്കമുള്ള വിഷയങ്ങൾ സിംഗിൾ ബെഞ്ച് വാദം കേട്ട് തീർപ്പാക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
90.78 കോടി രൂപ എസ്റ്റിമേറ്റ് നിശ്ചയിച്ച പെരുന്പളം പാലത്തിനു ഹർജിക്കാർ 95.20 കോടി രൂപയാണ് ക്വാട്ട് ചെയ്തത്. ഉൗരാളുങ്കൽ സൊസൈറ്റി 97.13 കോടി രൂപ ക്വാട്ട് ചെയ്തു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത തങ്ങളെ ഒഴിവാക്കി ഉൗരാളുങ്കൽ സൊസൈറ്റിക്കു നൽകിയത് നിയമപരമല്ലെന്നാണു ഹർജിക്കാരുടെ വാദം.