കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനു പരീക്ഷ എഴുതാൻ അനുമതി. എൽഎൽബി പരീക്ഷ എഴുതാൻ കണ്ണൂർ സർവകലാശാലയാണ് അനുമതി നൽകിയത്. സർവകലാശാല അനുമതി നൽകിയാൽ അലന് പരീക്ഷ എഴുതാമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അലൻ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ മൂന്നാം സെമസ്റ്റൽ എൽഎൽബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളത്. അതിനാൽ രണ്ടാം സെമസ്റ്റർ എഴുതാൻ അനുവദിക്കണം. വിദ്യാർഥിയെന്ന പരിഗണന നൽകി അനുമതി നൽകണമെന്നും അലൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.
ഹർജിയിൽ എൻഐഎ, കണ്ണൂർ സർവകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് കാന്പസിലെ വിദ്യാർഥിയാണ് അലൻ.
ഫെബ്രുവരി 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അലൻ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ മൂന്നാം സെമസ്റ്റൽ എൽഎൽബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളത്. അതിനാൽ രണ്ടാം സെമസ്റ്റർ എഴുതാൻ അനുവദിക്കണം. വിദ്യാർഥിയെന്ന പരിഗണന നൽകി അനുമതി നൽകണമെന്നും അലൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.
ഹർജിയിൽ എൻഐഎ, കണ്ണൂർ സർവകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് കാന്പസിലെ വിദ്യാർഥിയാണ് അലൻ.