ന്യൂഡൽഹി: ജമ്മു കാഷ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച ബ്രിട്ടിഷ് എംപിക്ക് വീസ നിഷേധിച്ച് ഇന്ത്യ. ബ്രിട്ടിഷ് പാർലമെന്റ് അംഗവും ലേബർ പാർട്ടി എംപിയുമായ ഡെബ്ബീ എബ്രഹാം, അവരുടെ സഹായി എന്നിവരെയാണു ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ തടഞ്ഞത്.
ദുബായിയിൽനിന്നു രാവിലെ ഒന്പതിനാണ് ഇരുവരും ഡൽഹിയിൽ എത്തിയത്. വീസക്ക് ഒക്ടോബർ 20 വരെ കാലാവധിയുണ്ടെന്നും കാരണമൊന്നും വ്യക്തമാക്കാതെ വീസ നിഷേധിക്കുകയായിരുന്നുവെന്നും ഡെബ്ബീ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണു ഡെബ്ബീക്ക് ഇന്ത്യ വീസ നൽകിയത്. വിമാനത്താവളത്തിൽവച്ചാണു വീസ നിഷേധിക്കപ്പെട്ടതായി അറിയുന്നതെന്നു ഡെബ്ബീയുടെ ഒപ്പമുണ്ടായിരുന്ന ഹർപ്രീത് ഉപൽ അസോസിയേറ്റ് പ്രസിനോടു പറഞ്ഞു.
കാഷ്മീർ വിഷയത്തെക്കുറിച്ചുള്ള ബ്രിട്ടിഷ് ഓൾ പാർട്ടി പാർലമെന്റ് സമിതിയുടെ മേധാവിയാണു ഡെബ്ബീ എബ്രഹാം. രണ്ടു ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് ഇവർ ഇന്ത്യയിലെത്തിയത്. 2011 മുതൽ ഡെബ്ബീ ബ്രിട്ടിഷ് പാർലമെന്റിൽ അംഗമാണ്.
ദുബായിയിൽനിന്നു രാവിലെ ഒന്പതിനാണ് ഇരുവരും ഡൽഹിയിൽ എത്തിയത്. വീസക്ക് ഒക്ടോബർ 20 വരെ കാലാവധിയുണ്ടെന്നും കാരണമൊന്നും വ്യക്തമാക്കാതെ വീസ നിഷേധിക്കുകയായിരുന്നുവെന്നും ഡെബ്ബീ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണു ഡെബ്ബീക്ക് ഇന്ത്യ വീസ നൽകിയത്. വിമാനത്താവളത്തിൽവച്ചാണു വീസ നിഷേധിക്കപ്പെട്ടതായി അറിയുന്നതെന്നു ഡെബ്ബീയുടെ ഒപ്പമുണ്ടായിരുന്ന ഹർപ്രീത് ഉപൽ അസോസിയേറ്റ് പ്രസിനോടു പറഞ്ഞു.
കാഷ്മീർ വിഷയത്തെക്കുറിച്ചുള്ള ബ്രിട്ടിഷ് ഓൾ പാർട്ടി പാർലമെന്റ് സമിതിയുടെ മേധാവിയാണു ഡെബ്ബീ എബ്രഹാം. രണ്ടു ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് ഇവർ ഇന്ത്യയിലെത്തിയത്. 2011 മുതൽ ഡെബ്ബീ ബ്രിട്ടിഷ് പാർലമെന്റിൽ അംഗമാണ്.