കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയായി ജില്ലാ കളക്ടർ എസ്. സുഹാസിന്റെ പേരുവച്ചതു സാങ്കേതികമായി സംഭവിച്ച പിഴവെന്ന് സംവിധായകൻ ആഷിഖ് അബു. ജില്ലാ കളക്ടറെ ഫൗണ്ടേഷനെതിരെ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ആഷിക് അബു കുറ്റപ്പെടുത്തി.
താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന തരത്തിൽ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിബാലിനു കത്തുനൽകിയിരുന്നു. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
പ്രയളദുരിതാശ്വാസത്തിനെന്ന പേരിൽ സംഗീതനിശ നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്കു കൈമാറാത്തതാണു വിവാദമായത്. ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ 14-ാം തിയതി സർക്കാരിനു കൈമാറിയെങ്കിലും വാക്പോര് ഇനിയും കെട്ടടങ്ങിയില്ല.
താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന തരത്തിൽ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിബാലിനു കത്തുനൽകിയിരുന്നു. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
പ്രയളദുരിതാശ്വാസത്തിനെന്ന പേരിൽ സംഗീതനിശ നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്കു കൈമാറാത്തതാണു വിവാദമായത്. ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ 14-ാം തിയതി സർക്കാരിനു കൈമാറിയെങ്കിലും വാക്പോര് ഇനിയും കെട്ടടങ്ങിയില്ല.