+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീകളെ സേനകളിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിക്കണം; ചരിത്രവിധി

ന്യൂഡൽഹി: പ്രതിരോധ സേനകളിൽ വനിതകളെ സ്ഥിരം കമ്മീഷൻഡ് ഓഫീസർമാരായി നിയമിക്കണമെന്നു സുപ്രീംകോടതി. കരസേനയിലെ കമാൻഡിംഗ് പോസ്റ്റിലേക്കു വനിതകളെ നിയമിക
സ്ത്രീകളെ സേനകളിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിക്കണം; ചരിത്രവിധി
ന്യൂഡൽഹി: പ്രതിരോധ സേനകളിൽ വനിതകളെ സ്ഥിരം കമ്മീഷൻഡ് ഓഫീസർമാരായി നിയമിക്കണമെന്നു സുപ്രീംകോടതി. കരസേനയിലെ കമാൻഡിംഗ് പോസ്റ്റിലേക്കു വനിതകളെ നിയമിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെ വിമർശിച്ചാണു സുപ്രീം കോടതിയുടെ ചരിത്രവിധി.

വനിതാ ഓഫിസർമാർക്കു സ്ഥിരം കമ്മീഷൻ പദവി നൽകണമെന്ന ഡൽഹി ഹൈക്കോടതിയുടെ 2010-ലെ ഉത്തരവ് കേന്ദ്ര സർക്കാർ ഇതുവരെ പാലിച്ചില്ലെന്നും അതിനുളള വിശദീകരണം ലിംഗവിവേചനത്തിൽ ഉൗന്നിയുളളതാണെന്നും കോടതി കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

ശാരീരിക പരിമിതികളും സാമൂഹിക നടപ്പ് രീതികളും ചൂണ്ടിക്കാട്ടി വനിതാ ഉദ്യോഗസ്ഥരെ മാറ്റി നിർത്തുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. ശാരിരിക ക്ഷമതയുടെ പേരിൽ 14 വർഷത്തിനു ശേഷം വനിത ഓഫീസർമാർക്ക് നിർബന്ധിത വിരമിക്കൽ നൽകുന്നതു അവസാനിപ്പിക്കണമെന്നും കോടതി വിധിച്ചു.

സൈന്യത്തിൽ ശരിയായ തുല്യത കൊണ്ടുവരണമെന്നും ലിംഗവിവേചനം പാടില്ലെന്നും കായികക്ഷമത, മാതൃത്വം കുടുംബം എന്നിവ ഉയർത്തി കേന്ദ്രം ഉന്നയിക്കുന്ന വാദം സേനയ്ക്കു തന്നെ അപമാനമാണെന്നും വിധി പറയയവെ കോടതി നിരീക്ഷിച്ചു. സൈന്യത്തിലെ കമാൻഡിംഗ് പോസ്റ്റുകളിലേക്കു വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സേനയിലെ വനിതാ ഓഫിസർമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
More in Latest News :