ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ ഇടപെട്ട് സുപ്രീംകോടതി. സമരക്കാരുമായി ചർച്ച നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഇതിനായി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയെയും സാദന രാമചന്ദ്രനെയും നിയോഗിച്ചു. ഇവരെ സഹായിക്കാനായി മുൻ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വജഹത്ത് ഹബീബുല്ലയെയും നിയമിച്ചു. സമരം മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് ഇവരെ നിയോഗിച്ചത്.
ഗതാഗതം തടസപ്പെടുത്തിയത്തിനെതിരെ ബിജെപി നേതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജി പരിഗണിക്കവേ സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ എന്തു ചെയ്തെന്നും കോടതി ചോദിച്ചു.
സമാധാനപരമായ സമരത്തിന് എതിരല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എവിടെ പ്രതിഷേധിക്കണം എന്നതാണ് പ്രധാനം. ഗതാഗത തടസം ആശങ്കയുണ്ടാക്കുന്നു. എല്ലാവരും റോഡ് തടയാൻ തുടങ്ങിയാൽ എന്താകുമെന്നും സ്ഥിതിയെന്നും സുപ്രീംകോടതി ചോദിച്ചു. ഷഹീൻബാഗ് കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഡിസംബർ മുതൽ ഷഹീൻബാഗിൽ നൂറുകണക്കിന് ആളുകളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്.
ഇതിനായി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയെയും സാദന രാമചന്ദ്രനെയും നിയോഗിച്ചു. ഇവരെ സഹായിക്കാനായി മുൻ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വജഹത്ത് ഹബീബുല്ലയെയും നിയമിച്ചു. സമരം മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് ഇവരെ നിയോഗിച്ചത്.
ഗതാഗതം തടസപ്പെടുത്തിയത്തിനെതിരെ ബിജെപി നേതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജി പരിഗണിക്കവേ സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ എന്തു ചെയ്തെന്നും കോടതി ചോദിച്ചു.
സമാധാനപരമായ സമരത്തിന് എതിരല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എവിടെ പ്രതിഷേധിക്കണം എന്നതാണ് പ്രധാനം. ഗതാഗത തടസം ആശങ്കയുണ്ടാക്കുന്നു. എല്ലാവരും റോഡ് തടയാൻ തുടങ്ങിയാൽ എന്താകുമെന്നും സ്ഥിതിയെന്നും സുപ്രീംകോടതി ചോദിച്ചു. ഷഹീൻബാഗ് കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഡിസംബർ മുതൽ ഷഹീൻബാഗിൽ നൂറുകണക്കിന് ആളുകളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്.