ന്യൂഡൽഹി: സൈന്യത്തിലെ ഉന്നത പദവികളിൽ വനിതകളെ നിയമിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് തള്ളി സുപ്രീംകോടതി. സൈന്യത്തിലെ വനിതകൾക്ക് സ്ഥിരം കമ്മീഷൻ പദവി നൽകണമെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സൈന്യത്തിൽ ശരിയായ തുല്യത കൊണ്ടുവരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സായുധ പോരാട്ടങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കാമെന്നും കോടതി നിർദേശിച്ചു. 2010ൽ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഡൽഹി ഹൈക്കോടതിയുടെ വിധി നടപ്പാക്കണമെന്നും വനിതകളെ നിയമിക്കുന്നതിന് സ്ഥിരം സമിതി വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
പുരുഷന്മാർക്ക് നൽകുന്ന പദവികൾ വനിതകൾക്കും നൽകാൻ തയാറാകണം. സേവന-വേതന വ്യവസ്ഥകളിൽ വനിതകളോട് വിവേചനം പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സായുധ പോരാട്ടങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കാമെന്നും കോടതി നിർദേശിച്ചു. 2010ൽ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഡൽഹി ഹൈക്കോടതിയുടെ വിധി നടപ്പാക്കണമെന്നും വനിതകളെ നിയമിക്കുന്നതിന് സ്ഥിരം സമിതി വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
പുരുഷന്മാർക്ക് നൽകുന്ന പദവികൾ വനിതകൾക്കും നൽകാൻ തയാറാകണം. സേവന-വേതന വ്യവസ്ഥകളിൽ വനിതകളോട് വിവേചനം പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.