മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അജയ്യരല്ലെന്നു ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നു മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റൗത്.ശിവസേന മുഖപത്രമായ സാമ്നയിലെ പ്രതിവാര പംക്തിയിലാണു റൗത്തിന്റെ വിമർശനം.
ബിജെപിയുടെ മതകേന്ദ്രീകൃത രാഷ്ട്രീയ തന്ത്രത്തെ റൗത് വിമർശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അജയ്യരായിരുന്ന ബിജെപി ഡൽഹി തെരഞ്ഞെടുപ്പിൽ ചീട്ടുകൊട്ടാരം പോലെ നിലംപതിച്ചുവെന്നും പംക്തിയിൽ റൗത് പറഞ്ഞു. ഡൽഹിയിൽ അരവിന്ദ് കേജരിവാൾ നേതൃത്വം നല്കിയ സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
മതമില്ലാത്ത രാജ്യമില്ല. എന്നാൽ മതമെന്നത് രാജ്യസ്നേഹമെന്ന് അർഥമാക്കുന്നില്ല. ബിജെപി ഈ തെരഞ്ഞെടുപ്പിൽ രാമനെ നിർത്തിയിട്ടും ഹനുമാൻഭക്തനായ കേജരിവാൾ ഡൽഹിയിൽ രാമരാജ്യം കൊണ്ടുവന്നുവെന്നും സാമ്ന എക്സിക്യൂട്ടീവ് എഡിറ്റർ കൂടിയായ സഞ്ജയ് റൗത് ചൂണ്ടിക്കാട്ടി.
ബിജെപിയുടെ മതകേന്ദ്രീകൃത രാഷ്ട്രീയ തന്ത്രത്തെ റൗത് വിമർശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അജയ്യരായിരുന്ന ബിജെപി ഡൽഹി തെരഞ്ഞെടുപ്പിൽ ചീട്ടുകൊട്ടാരം പോലെ നിലംപതിച്ചുവെന്നും പംക്തിയിൽ റൗത് പറഞ്ഞു. ഡൽഹിയിൽ അരവിന്ദ് കേജരിവാൾ നേതൃത്വം നല്കിയ സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
മതമില്ലാത്ത രാജ്യമില്ല. എന്നാൽ മതമെന്നത് രാജ്യസ്നേഹമെന്ന് അർഥമാക്കുന്നില്ല. ബിജെപി ഈ തെരഞ്ഞെടുപ്പിൽ രാമനെ നിർത്തിയിട്ടും ഹനുമാൻഭക്തനായ കേജരിവാൾ ഡൽഹിയിൽ രാമരാജ്യം കൊണ്ടുവന്നുവെന്നും സാമ്ന എക്സിക്യൂട്ടീവ് എഡിറ്റർ കൂടിയായ സഞ്ജയ് റൗത് ചൂണ്ടിക്കാട്ടി.