ന്യൂഡൽഹി: ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിൽ രണ്ട് ഇന്ത്യക്കാർക്കു കൂടി കൊവിഡ്19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നിലവിൽ കപ്പലിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ കപ്പൽ ജീവനക്കാരാണ്. 138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ഡയമണ്ട് പ്രിൻസസ് എന്ന ആഡംബരക്കപ്പലാണു കടലിൽ ജപ്പാൻ തീരത്ത് ക്വാറന്റൈനിൽ (സമ്പർക്കവിലക്ക്) പിടിച്ചിട്ടിരിക്കുന്നത്.
കപ്പലിലെ 220 പേർക്ക് കൊറോണ സ്ഥിരീകരിച്ചുകഴിഞ്ഞു. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
നിലവിൽ കപ്പലിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ കപ്പൽ ജീവനക്കാരാണ്. 138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ഡയമണ്ട് പ്രിൻസസ് എന്ന ആഡംബരക്കപ്പലാണു കടലിൽ ജപ്പാൻ തീരത്ത് ക്വാറന്റൈനിൽ (സമ്പർക്കവിലക്ക്) പിടിച്ചിട്ടിരിക്കുന്നത്.
കപ്പലിലെ 220 പേർക്ക് കൊറോണ സ്ഥിരീകരിച്ചുകഴിഞ്ഞു. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.